കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമെന്ന് പദ്മകുമാർ പോലീസിന് മൊഴി നൽകി.

മകളുടെ നഴ്സിംഗ് പ്രവേശനത്തിന് ആറു വയസുകാരിയുടെ പിതാവിന് പത്മകുമാര്‍ അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. മകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചില്ല. നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും മടക്കിനല്‍കാന്‍ കുട്ടിയുടെ പിതാവ് തയാറായില്ല.

ഇതില്‍ പ്രകോപിതനായാണ് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ പിതാവിനെ സമ്മര്‍ദത്തിലാക്കാന്‍ ചെയ്തുപോയതാണെന്നാണ് പത്മകുമാറിന്‍റെ മൊഴി.

എന്നാൽ ഈ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിത്തിട്ടില്ല. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തിന്‍റെ സഹായം ലഭിച്ചെന്നും ചിറയ്ക്കര ഫാംഹൗസിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി.