കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പദ്മകുമാറും കുടുംബവും അയൽവാസികളുമായി വലിയ ബന്ധമില്ലായിരുന്നുവെന്ന് നാട്ടുകാർ. പദ്മകുമാറിന് ചിറകരയിൽ ഫാം ഉണ്ടെന്നും അവിടെ ഓടിട്ട വീടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

വീടിന് സമീപത്തായി ഇവർ ബേക്കറി നടത്തുന്നുണ്ട്. വ്യാഴാഴ്ച ഉച്ചവരെ കുടുംബം വീട്ടിലുണ്ടായിരുന്നു. പ്രദേശവാസികളുമായി സഹകരണമില്ല. ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിക്കുന്നത്. തൊട്ടയൽക്കാരുമായി പോലും സഹകരണമില്ല.

മൂന്നുപേരും എപ്പോഴും ഒന്നിച്ചാണ് യാത്ര. മൂത്ത ചേട്ടനുണ്ടായിരുന്നു. അദ്ദേഹം മരിച്ചുപോയി. ഒരു വർഷം മുൻപ് അമ്മയും മരിച്ചു. റിയൽഎസ്റ്റേറ്റ് ബസിനസ് ഉണ്ടായിരുന്ന പദ്മകുമാറിന് സാമ്പത്തിക ബുദ്ധമുട്ടുണ്ട്. പലരോടും പണം കടംചോദിച്ചതായി അറിഞ്ഞുവെന്നും നാട്ടുകാർ പറഞ്ഞു.