കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അഭിഭാഷകൻ മുൻകൂർ ജാമ്യ ഹർജി നൽകി. മുൻ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി.ജി. മനു ആണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പരാതിക്കാരി ആരോപിക്കുന്ന വിധത്തിലുള്ള കുറ്റകൃത്യം തന്നിൽനിന്നുണ്ടായിട്ടില്ല. ജോലിസംബന്ധമായ ശത്രുതയെ തുടർന്ന് ചിലരുടെ ആസൂത്രിത ശ്രമഫലമായി ഉണ്ടായ കേസാണെന്നും ഇവർ ചോറ്റാനിക്കര പോലീസുമായി ചേർന്ന് യുവതിയുടെ വ്യാജ മൊഴിയെടുപ്പിക്കുകയായിരുന്നുവെന്നും പി.ജി. മനു ഹർജിയിൽ ആരോപിച്ചു.

പ്രതിഛായ തകർക്കാനും തന്‍റെ കരിയർ നശിപ്പിക്കാനും ആണ് ഇത്തരമൊരു പരാതി. സോഷ്യൽ മീഡിയ വഴിയും തന്നെ അപകീർത്തിപ്പെടുത്തുന്നതായും ഇയാള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഇത് തന്‍റെ കുടുംബ ജീവിതം തകർക്കുന്നതാണെന്നും ഹർജിക്കാരൻ പറയുന്നു.

ബലാത്സംഗ കേസിൽ ഉൾപ്പെട്ടതോടെ പി ജി മനുവിനെ ഗവണ്‍മെന്‍റ് പ്ലീഡര്‍ സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. പീഡനത്തിന് ഇരയായ യുവതിയെ കേസിന്‍റെ കാര്യങ്ങൾ ചർച്ച ചെയ്യാനായി വക്കീല്‍ ഓഫിസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബലാത്സംഗം, ഐടി ആക്‌ടിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ ചുമത്തിയാണ് പോലീസ് കേസെടുത്തത്.