ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിന്‍റെ പൈലറ്റ് ജോലി കഴിഞ്ഞു പോയതിനെ തുടർന്ന് മലയാളികൾ ഉൾപ്പടെ‌യുള്ളവർ ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങി. ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് വൈകുന്നേരം മൂന്നിന് പുറപ്പെടേണ്ട എഐ 465 വിമാനമാണ് വൈകുന്നത്.

എയർപോർ‌ട്ടിൽ കുടുങ്ങിയവർക്ക് ഭക്ഷണവും വെള്ളവും നൽകുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു. പ്രതിഷേധിച്ചതോടെ രാത്രി പത്തോടെയാണ് ഭക്ഷണം നല്‍കിയത്. വയോധികരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.