കൊല്ലം: ഓയൂരിൽനിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം നഴ്സിംഗ് സംഘടനയിലേക്കും. നഴ്‌സുമാരുടെ സംഘടനയിലെ തർക്കവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, കുട്ടിയുടെ പിതാവ് താമസിക്കുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി. അര മണിക്കൂർ നീണ്ടു നിന്ന പരിശോധനയിൽ പിതാവിന്‍റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.

ലോക്കൽ പോലീസിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു പരിശോധന. പിന്നീട് പിതാവ് ജോലി ചെയ്യുന്ന പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയും പോലീസ് വിവരങ്ങൾ ശേഖരിച്ചു.