ക­ണ്ണൂര്‍: പെരിങ്ങത്തൂരില്‍ കി­ണ­റ്റില്‍ വീ­ണ പു­ലി­യു­ടെ പോ­സ്റ്റ്‌­മോര്‍­ട്ടം പൂര്‍­ത്തി­യായി. ആ­ന്തരി­ക ര­ക്ത­സ്രാ­വ­മാ­ണ് മ­ര­ണ­കാ­ര­ണ­മെ­ന്നാ­ണ് പോ­സ്റ്റ്‌­മോര്‍­ട്ടം റിപ്പോർട്ട്.

കി­ണ­റ്റി­ലേ­ക്ക് വീ­ണ സ­മ­യ­ത്ത് ത­ല­യ്‌­ക്കേ­റ്റ പ­രി­ക്കാ­ണ് ര­ക്ത­സ്രാ­വ­ത്തി­ലേക്ക് നയിച്ചത്. രാ­വി­ലെ പ­ത്തോ­ടെ കി­ണ­റ്റില്‍ വീ­ണ പു­ലി­യെ വൈ­കി­ട്ട് ആ­റോ­ടെ­യാ­ണ് പു­റ­ത്തെ­ടു­ക്കാ­നാ­യത്. ഈ സമ­യം വ­രെ ര­ക്ത­സ്രാ­വം തു­ടര്‍­ന്ന­താ­ണ് മ­ര­ണ­കാ­ര­ണ­മെ­ന്നാ­ണ് നി­ഗ­മനം.

പാനൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍നിന്നും പിടികൂടിയ പു­ലി­യാ­ണ് ബു­ധ­നാഴ്ച വൈ­കി­ട്ടോ­ടെ ച­ത്ത­ത്. പുലിയെ മയക്കുവെടിവച്ചാണ് കിണറ്റില്‍നിന്നും പിടികൂടി കൂട്ടിലേക്ക് മാറ്റി­യത്. ഇതിനു പിന്നാലെയാണ് പുലി ചത്തത്.

സംഭവത്തിൽ വനംവകുപ്പിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് രാവിലെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചിരുന്നു.