കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ പരാതി നൽകി യൂത്ത്കോൺഗ്രസ്.

സംഭവങ്ങൾക്ക് ദൃക്സാക്ഷിയെന്ന പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ നേതാവിനെതിരേ ഡിജിപിക്ക് യൂത്ത്കോൺഗ്രസ് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്.

കുട്ടിയെ മൈതാനത്ത് കണ്ടെത്തുന്നതിനു തൊട്ടുമുൻപ് ആശ്രാമത്തെ ഇൻകം ടാക്സ് ഓഫിസേഴ്സ് ക്വാർട്ടേഴ്സിനു മുന്നിൽ രണ്ട് യുവാക്കളെത്തി പ്രശ്നം ഉണ്ടാക്കിയെന്നും അവർ തട്ടിക്കൊണ്ടുപോകൽ സംഘമാണെന്നു സംശയിക്കുന്നു എന്നുമായിരുന്നു വനിതാ നേതാവിന്‍റെ പ്രചരണം.

യുവാക്കളെത്തിയ കാറിന്‍റെ നമ്പറും ഇവർ സൂചിപ്പിച്ചിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വാർത്തയിൽ നിറയാൻ ഡിവൈഎഫ്ഐ നടത്തിയ ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും വനിതാ നേതാവിന്‍റെ വിശദമൊഴി രേഖപ്പെടുത്തണമെന്നും പരാതിയിൽ യൂത്ത്കോൺഗ്രസ് ആവശ്യപ്പെട്ടു.