തി­രു­വ­ന­ന്ത­പു­രം: നി­യ­മസ­ഹാ­യം തേ­ടി­യെത്തി­യ അ­തി­ജീ­വിത­യെ ലൈം­ഗി­ക­മാ­യി പീ­ഡി­പ്പി­ച്ചെ­ന്ന കേ­സില്‍ ഹൈ­ക്കോ­ട­തി­യി­ലെ സീ­നിയര്‍ ഗ­വ. പ്ലീ­ഡര്‍ പി.ജി.മ­നു­വി­നെ പു­റ­ത്താ­ക്കി. സര്‍­ക്കാര്‍ നിര്‍­ദേ­ശ­മ­നു­സ­രി­ച്ച് അ­ഡ്വ­ക്കേ­റ്റ് ജ­ന­റല്‍ ഇ­യാ­ളില്‍­നി­ന്ന് രാ­ജിക്ക­ത്ത് എ­ഴു­തി വാ­ങ്ങു­ക­യാ­യി­രുന്നു. ഔ­ദ്യോഗി­ക പദ­വി ദു­രു­പ­യോ­ഗം ചെ­യ്‌­തെ­ന്ന് ക­ണ്ടെ­ത്തി­യ­തോ­ടെ­യാ­ണ് ന­ട­പടി.

മ­റ്റൊരു പീ­ഡ­ന­ക്കേ­സി­ലെ അ­തി­ജീ­വി­തയാ­യ യുവ­തി നല്‍കി­യ പ­രാ­തി­യില്‍ ബ­ലാ­ത്സംഗം, സ്­ത്രീ­ത്വ­ത്തെ അ­പ­മാ­നി­ക്കല്‍ തു­ടങ്ങി­യ വ­കു­പ്പു­കള്‍ പ്ര­കാ­രം ചോ­റ്റാ­നി­ക്കര പോ­ലീ­സ് കേ­സെ­ടു­ത്തി­രുന്നു. യു­വ­തി­യു­ടെ സ്വ­കാ­ര്യ ചി­ത്ര­ങ്ങള്‍ ചി­ത്രീ­ക­രി­ച്ച­തി­ന് ഐ­ടി ആ­ക്ട് പ്ര­കാ­ര­മു­ള്ള വ­കു­പ്പു­കളും ചു­മ­ത്തി­യി­ട്ടുണ്ട്.

ക­ഴി­ഞ്ഞ ഒ­ക്ട­ബോര്‍ 11ന് ഔ­ദ്യോഗി­ക വാ­ഹ­ന­ത്തി­ല്‍ യു­വ­തി­യു­ടെ വീ­ട്ടി­ലെ­ത്തി പീ­ഡി­പ്പി­ച്ചെന്നും യുവതി പ­രാ­തി­യില്‍ ഉ­ന്ന­യി­ച്ചി­രുന്നു. ഇ­യാള്‍­ക്ക് ഇ­ന്ന് ത­ന്നെ ചോദ്യം ചെ­യ്യ­ലി­ന് ഹാജരാകാൻ നോ­ട്ടീ­സ് നല്‍­കി­യേ­ക്കു­മെ­ന്നാ­ണ് വി­വരം.