കോട്ടയം: ജഡ്ജിയെ അസഭ്യം പറഞ്ഞ കോട്ടയത്തെ അഭിഭാഷകര്‍ക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മജിസ്ട്രേറ്റിനെതിരേ അസഭ്യം പറഞ്ഞ അഭിഭാഷകരുടെ നടപടി നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഡിവിഷന്‍ ബെഞ്ച്‌ നിരീക്ഷിച്ചു.

കോട്ടയത്തെ ചീഫ് ജൂഡീഷല്‍ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കോടതി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 29 അഭിഭാഷകര്‍ക്കെതിരെയാണ് ഹൈക്കോടതി ക്രിമിനല്‍ കോടതിയലക്ഷ്യ കേസ് എടുത്തത്.

കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അടക്കമുള്ള അഭിഭാഷകര്‍ക്ക് എതിരെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്വമേധയാ നടപടി തുടങ്ങിയത്. ജഡ്ജിക്കെതിരായ അഭിഭാഷക പ്രതിഷേധത്തിനെതിരെയാണ് നടപടി.

ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക. തട്ടിപ്പുകേസിലെ പ്രതിയെ ജാമ്യത്തില്‍ ഇറക്കാന്‍ കോട്ടയം ബാറിലെ അഭിഭാഷകനായ എ. പി. നവാബ് വ്യാജരേഖ ഹാജരാക്കിയെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കോട്ടയം സിജെഎമ്മിന്‍റെ നിര്‍ദേശപ്രകാരം ഈസ്റ്റ് പോലീസ് അഭിഭാഷകനെ പ്രതിയാക്കി കേസെടുത്തു. ഇതിനെതിരെയാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്. നേരെത്തെ ബാര്‍ കൗണ്‍സിലും സംഭവത്തില്‍ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്.