ന്യൂഡൽഹി: ദമ്പതികൾ തമ്മിൽ വാക്കുതർക്കം രൂക്ഷമായതോടെ ബാങ്കോക്കിലേക്ക് പോവുകയായിരുന്ന വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കി.

ജർമനിയിലെ മ്യൂണിക്കിൽ നിന്ന് പറന്നുയർന്ന ലുഫ്താൻസ വിമാനമാണ് ബുധനാഴ്ച രാവിലെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്.

വിമാനം പറന്നുയർന്നതിനു പിന്നാലെയാണ് ജർമൻ പൗരനും തായ് ഭാര്യയും തമ്മിൽ തർക്കം ആരംഭിച്ചത്. ഇത് പിന്നീട് വലിയ വാക്കേറ്റത്തിന് കാരണമായി. ഭർത്താവിന്‍റെ പെരുമാറ്റത്തിൽ തനിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ഭാര്യ പൈലറ്റിന്‍റെ സഹായം തേടി.

വിമാനം ആദ്യം പാക്കിസ്ഥാൻ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി തേടിയെങ്കിലും ആ അപേക്ഷ നിരസിക്കപ്പെട്ടു. പിന്നാലെ വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കാൻ അനുമതി തേടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തയുടൻ ഭർത്താവിനെ വിമാനത്തിൽ നിന്ന് ഇറക്കി വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ജർമൻ എംബസിയുമായി ബന്ധപ്പെടുന്നതിനിടെ ഇയാൾ വിമാനത്താവള അധികൃതരോട് മാപ്പ് പറഞ്ഞു.