കാട്ടാക്കട : കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതിയുടെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി.

പെൺകുട്ടിയുടെ ഭർത്താവ് നൽകിയ പരാതിയിലെ അന്വേഷണത്തിന്‍റെ ഭാഗമായായിരുന്നു മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്.

ചൊവ്വാഴ്ച രാവിലെ പോലീസിന്‍റെ നേതൃത്വത്തിൽ കാട്ടാക്കട തഹസിൽദാർ നന്ദകുമാരന്‍റെ സാന്നിധ്യത്തിൽ കിള്ളി ജമാഅത്തിലെ കബറിടത്തിലാണ് പരിശോധന നടന്നത്. പരിശോധനാഫലം ലഭിച്ചതിനു ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണംവീട്ടിൽ സെയ്യദ് അലിയുടെ ഭാര്യ ഫാത്തിമ മിന്നത്തിന്‍റെ ഗർഭസ്ഥശിശുവാണ് മരണപ്പെട്ടത്. ഇതേത്തുടർന്ന് കഴിഞ്ഞ 19ന് സ്വകാര്യ ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയും ചികിത്സപ്പിഴവെന്നാരോപിച്ച് പരാതി നൽകുകയുമായിരുന്നു.

ഏഴു മാസം ഗർഭിണിയായിരുന്ന യുവതി ഈ ആശുപത്രിയിൽ ആയിരുന്നു ചികിത്സ തേടിയിരുന്നത്. ശാരീരികാസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.

എന്നാൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നറിയിച്ച് എസ്എടി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണുണ്ടായത്.

അവിടെ എത്തിയപ്പോൾ ഗർഭസ്ഥശിശു രണ്ട് മണിക്കൂറുകൾക്കു മുമ്പ് മരിച്ചെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു. സ്വകാര്യആശുപത്രിയിലെ ചികിത്സാ പിഴവാണ് ഗർഭസ്ഥശിശുവിന്‍റെ ജീവനെടുത്തതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.