കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആരെയും വ്യക്തിപരമായി സംശയിക്കുന്നില്ലെന്ന് അബിഗേലിന്‍റെ അച്ഛൻ റെജി.

മാധ്യമങ്ങള്‍ക്കും പോലീസിനും നന്ദിയുണ്ടെന്നും സംഭവത്തിന് പിന്നില്‍ എന്താണെന്ന് അറിയണമെന്നും റെജി പറഞ്ഞു. ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സഹായിച്ച എല്ലാവര്‍ക്കും റെജി നന്ദി പറഞ്ഞു.

""രാഷ്ട്രീയത്തിനതീതമായി എല്ലാവരും കൂടെ നിന്നു. ആരെയും മാറ്റിനിര്‍ത്തുന്നില്ല. കേരളത്തിലെ മുഴുവന്‍ സംവിധാനങ്ങളും എന്‍റെ കുഞ്ഞിനുവേണ്ടി ചലിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമെല്ലാം നേരിട്ട് വിളിച്ച് സംസാരിച്ചു. മാധ്യമങ്ങളും തുടക്കം മുതല്‍ കൂടെനിന്നു. പോലീസ് ആദ്യം മുതല്‍ ധൈര്യം തന്ന് കൂടെ നിന്നു''. റെജി പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയായപ്പോഴേക്കും താൻ തളർന്നു പോയെന്നും ഇനിയൊരു പ്രതീക്ഷയില്ലെന്നാണ് വിചാരിച്ചതെന്നും എന്നാൽ പോലീസ് ധൈര്യം പകർന്നുവെന്നും റെജി വ്യക്തമാക്കി.

എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം ആരെയും വ്യക്തിപരമായി സംശയിക്കുന്നില്ലെന്നും പക്ഷെ ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ഉദ്ദേശ്യം എന്താണെന്ന് കണ്ടെത്തണമെന്നും കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ ആറുവയസുകാരി അബിഗേലിനെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊല്ലം ആശ്രാമം മൈതാനത്ത് വച്ചാണ് കണ്ടെത്തിയത്.

തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയവർ പോലീസിന്‍റെ പിടിയിലായി എന്ന് സൂചനയുണ്ട്.