കൊല്ലം: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കും സംഘർഷങ്ങൾക്കും വേദനകൾക്കുമൊടുവിൽ തന്‍റെ മകളെ മാറോട് ചേർത്തപ്പോഴാണ് അബിഗേലിന്‍റെ പിതാവ് റെജിയ്ക്ക് കണ്ണീരടക്കാൻ കഴിഞ്ഞത്.

തന്‍റെ സുരക്ഷിത കരങ്ങളിലേക്ക് പോലീസുകാർ അവളെ കൈമാറിയപ്പോൾ 20 മണിക്കൂറിലധികം ആ മാതാപിതാക്കൾ അനുഭവിച്ച വേദനകൾക്കാണ് ശമനമായത്. ആശ്രാമമൈതാനത്തു നിന്നും കുഞ്ഞിനെ കണ്ടെത്തിയപ്പോൾ തന്നെ പിതാവിനെ എആർ ക്യാംപിലേക്ക് പോലീസുകാർ എത്തിച്ചിരുന്നു.

തുടർന്ന് എആർ ക്യാംപിൽ വച്ചാണ് അബിഗേലിനെ അവർ കൈമാറിയത്. ഉടൻ തന്നെ അമ്മ സിജിയെ വീഡിയോ കോൾ ചെയ്തു. സഹോദരൻ ജോനാഥിനെയും കണ്ടപ്പോൾ അബിഗേലിന്‍റെ മുഖത്ത് പരിഭ്രമം മാറി ചിരി എത്തി.

മൂ­ന്ന് പു­രു­ഷന്‍­മാരും ഒ­രു സ്­ത്രീ­യു­മാ­ണ് തനിക്കൊപ്പമുണ്ടായിരുന്നതെന്നാണ് അബിഗേൽ പറഞ്ഞത്. ­രാത്രി ഉ­റ­ങ്ങാന്‍ ക­ഴി­ഞ്ഞെന്നും പോ­ലീ­സു­കാ­രു­ടെ ചോ­ദ്യ­ത്തി­ന് കു­ട്ടി മ­റുപ­ടി പ­റഞ്ഞു.

ഇന്ന് ഉച്ചയ്ക്കാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. ആ­ഗ്ര­ഹി­ക്കുന്ന മോ­ച­ന­ദ്രവ്യം ല­ഭി­ക്കി­ല്ലെ­ന്ന് ബോ­ധ്യ­പ്പെ­ട്ട­തോടെ കു­ട്ടി­യെ ഉ­പേ­ക്ഷി­ച്ച് സം­ഘം കട­ന്ന് ക­ള­ഞ്ഞ­താ­കാ­മെ­ന്നാ­ണ് നി­ഗ­മനം. കു­ട്ടി­യു­ടെ ആ­രോ­ഗ്യനി­ല തൃ­പ്­തി­ക­ര­മാ­ണ്.