കൊല്ലം: തി­ങ്ക­ളാഴ്­ച രാത്രി ക­ഴിഞ്ഞ­ത് വാ­ഹ­ന­ത്തിലല്ല, വലി­യ ഒ­രു വീ­ട്ടി­ലാ­ണെ­ന്ന് ഓയൂ­രില്‍ നാ­ലം­ഗ­സം­ഘം ത­ട്ടി­ക്കൊണ്ടു­പോ­യ ആറ് വയസുകാരി അബിഗേല്‍ സാറാ റെ­ജി­.

മൂ­ന്ന് പു­രു­ഷന്‍­മാരും ഒ­രു സ്­ത്രീ­യു­മാ­ണ് ഒ­പ്പ­മു­ണ്ടാ­യി­രു­ന്നത്. രാത്രി ഉ­റ­ങ്ങാന്‍ ക­ഴി­ഞ്ഞെന്നും പോ­ലീ­സു­കാ­രു­ടെ ചോ­ദ്യ­ത്തി­ന് കു­ട്ടി മ­റുപ­ടി പ­റഞ്ഞു.

നി­ല­വില്‍ അ­ബി­ഗേല്‍ പി­താ­വ് റെ­ജി­ക്കൊപ്പം കൊല്ലം എ­ആര്‍ ക്യാ­മ്പി­ലു­ണ്ട്. നി­യ­മ­പ­രമാ­യ ന­ട­പ­ടി­കള്‍­ക്ക് ശേ­ഷം കു­ട്ടി­യു­മാ­യി വീ­ട്ടി­ലേ­ക്ക്­ മ­ട­ങ്ങും.

ഇന്ന് ഉച്ചയ്ക്കാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. ആ­ഗ്ര­ഹി­ക്കുന്ന മോ­ച­ന­ദ്രവ്യം ല­ഭി­ക്കി­ല്ലെ­ന്ന് ബോ­ധ്യ­പ്പെ­ട്ട­തോടെ കു­ട്ടി­യെ ഉ­പേ­ക്ഷി­ച്ച് സം­ഘം കട­ന്ന് ക­ള­ഞ്ഞ­താ­കാ­മെ­ന്നാ­ണ് നി­ഗ­മനം. കു­ട്ടി­യു­ടെ ആ­രോ­ഗ്യനി­ല തൃ­പ്­തി­ക­ര­മാ­ണ്.