കൊല്ലം: 20 മണിക്കൂറുകളിലധികം നീണ്ട ആശങ്കയ്ക്ക് ഒടുവിൽ അബിഗേൽ സാറയെ ആദ്യം കണ്ടെത്തിയത് കൊല്ലം എസ്എൻ കോളേജിലെ ധനഞ്ജയും കൂട്ടുകാരികളുമാണ്. പരീക്ഷ കഴിഞ്ഞ് മൈതാനത്തെത്തിയ ധനഞ്ജയും സുഹൃത്തുക്കളും മറ്റൊരു വശത്ത് ഒരു സ്ത്രീയും കുഞ്ഞും ഇരിക്കുന്നതാണ് ആദ്യം കണ്ടത്.

ഇരുവരുടെയും മുഖത്ത് മാസ്ക് ഉള്ളതിനാൽ ആദ്യം തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്ന് സ്ത്രീ കുട്ടിയെ മൈതാനത്തെ ബെഞ്ചിലിരുത്തി പോയി. കു‌ട്ടി ഒറ്റയ്ക്കിരിക്കുന്നത് കണ്ടിട്ടാണ് ധനഞ്ജയും സുഹൃത്തുക്കളും കുട്ടിയുടെ അരികിലെത്തിയത്.

ശേഷം മാസ്ക് മാറ്റാൻ കുട്ടിയോ‌ട് പറയുകയും ഫോണിൽ നോക്കി ഇത് തന്നെയാണ് അബിഗേലെന്ന് ഇവർ ഉറപ്പിക്കുകയായിരുന്നു. മൈതാനത്തുള്ള മറ്റുള്ളവരോ‌ട് ഇത് പറയുകയും അവരിൽ ഒരു പ്രായമായ ആളാണ് പോലീസിനെ വിളിച്ചു പറഞ്ഞതെന്നും പെൺകുട്ടികൾ പറഞ്ഞു.

മഞ്ഞ ചുരിദാറിട്ട ഏകദേശം 35 വയസ് പ്രായം വരുന്ന സ്ത്രീയാണ് കുഞ്ഞിനെയുമായെത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവർ ഓട്ടോറിക്ഷയിലാണ് വന്നതെന്നും വിവരമുണ്ട്.

ഇന്ന് ഉച്ചയ്ക്കാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈ­താ­ന­ത്തി­ന് സ­മീ­പ­ത്തു­നി­ന്ന് കണ്ടെത്തിയത്. ആ­ഗ്ര­ഹി­ക്കുന്ന മോ­ച­ന­ദ്രവ്യം ല­ഭി­ക്കി­ല്ലെ­ന്ന് ബോ­ധ്യ­പ്പെ­ട്ട­തോടെ കു­ട്ടി­യെ ഉ­പേ­ക്ഷി­ച്ച് സം­ഘം കട­ന്ന് ക­ള­ഞ്ഞ­താ­കാ­മെ­ന്നാ­ണ് നി­ഗ­മനം. കു­ട്ടി­യു­ടെ ആ­രോ­ഗ്യനി­ല തൃ­പ്­തി­ക­ര­മാ­ണ്.