പാലക്കാട്: കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി പന്നിക്കുന്ന് കരൂർ പുത്തൻപുരയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഗ്രേസി(63)യെയാണ് സ്വന്തം കപ്പത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ നിന്ന് പത്ത് മീറ്റർ മാത്രം അകലെയാണ് മൃതദേഹം കിടന്നത്. സമീപത്തുള്ള ഒരു നാട്ടുകാരനാണ് മൃതദേഹം കണ്ടെത്തി പോലീസിൽ വിവരം അറിയിച്ചത്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി മൃതദേഹം ഉടൻതന്നെ പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

വനാതിർത്തിയോടു ചേർന്ന മേഖലയായതിനാൽ ഇവിടെ കാട്ടുപന്നിശല്യം രൂക്ഷമാണ്. അതിനാൽ ഓരോ കൃഷിയിടത്തിന്‍റെ അതിർത്തികളിലും പന്നിക്കെണി വയ്ക്കുന്നത് പതിവാണ്.

അതേസമയം, വൈദ്യുതി വേലികളിൽ നിന്ന് ഷോക്കേറ്റ് അപകടങ്ങളും പലയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് പാലക്കാട് കരിങ്കരപ്പുളിയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് യുവാക്കൾ മരിച്ചത്.