ആസാമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു
ആസാമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു
Friday, May 5, 2023 6:29 AM IST
ദിസ്പുർ: ആസാമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. ടിൻസുകിയ ജില്ലയിലെ മാർഗരിറ്റ എന്ന സ്ഥലത്താണ് സംഭവം. 12കാരിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തിന് പിന്നാലെ അരുണാചൽപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതിക്ക് പോലീസ് വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റു.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തുടർന്ന് ബുധനാഴ്ച സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ കുടുംബവും പ്രതിയും തമ്മിൽ പരിചയക്കാരാണ്.

പെൺകുട്ടിയുടെ അമ്മയും പ്രതിയുടെ ഭാര്യയും വീട്ടുജോലിക്കാരാണ്. ചൊവ്വാഴ്ച രണ്ട് പേരും ഒരുമിച്ചാണ് ജോലിക്ക് പോയത്. ഈ സമയം കുട്ടിയെ പ്രതിയുടെ വീട്ടിലാക്കി.

ഇരുവരും ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പെൺകുട്ടി അവിടെ ഉണ്ടായിരുന്നില്ല. കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നായിരുന്നു പ്രതി ഇവരോട് പറഞ്ഞത്. കുട്ടിയെ വീട്ടിൽ കാണാതായതോടെ അമ്മ പോലീസിൽ പരാതി നൽകി.


ഇതറിഞ്ഞ പ്രതി വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. പോലീസെത്തി ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

അരുണാചൽ പ്രദേശിലെ തിരപ് ജില്ലയിലെ ദിയോമാലി പട്ടണത്തിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ടിൻസുകിയയിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ പ്രതി ശ്രമിച്ചു.

കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ഇ‍യാൾ തയാറായില്ല. തുട‌ർന്നാണ് പോലീസ് നിറയൊഴിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<