എടപ്പാടി പളനിസാമി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി
എടപ്പാടി പളനിസാമി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി
Tuesday, March 28, 2023 7:28 PM IST
ചെന്നൈ: എടപ്പാടി കെ. പളനിസാമി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി. പനീർസെൽവം വിഭാഗം നൽകിയ കേസ് കോടതി തള്ളിയതിനു പിന്നാലെയാണ് ജനറൽ സെക്രട്ടറിയായി പളനിസ്വാമിയെ പാർട്ടി പ്രഖ്യാപിച്ചത്.

2022 ജൂലൈ 11 ന് പളനിസാമിയെ പാർട്ടി ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെതിരെയും തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെതിരെയുമാണ് പനീർസെൽവം കോടതിയെ സമീപിച്ചത്. കേസ് സുപ്രീം കോടതി വരെ എത്തിയിരുന്നു.

അന്നത്തെ ജനറൽ കൗൺസിൽ യോഗം നിയമപരമായിരുന്നുവെന്ന് വിധിച്ച സുപ്രീം കോടതി, പ്രമേയങ്ങളുടെ നിയമാധുത പരിശോധിക്കാൻ മദ്രാസ് ഹൈക്കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഒടുവിൽ പനീർസെൽവം വിഭാഗത്തിന്‍റെ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി.

തൊട്ടുപിന്നാലെ പളനിസാമിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചു. എഐഎഡിഎംകെ ആസ്ഥാനത്ത് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ പൊള്ളാച്ചി വി.ജയരാമനും നത്തം ആർ.വിശ്വനാഥനും ചേർന്ന് പളനിസ്വാമിക്ക് നിയമന കത്ത് കൈമാറി.


കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ഹർജികളിൽ വിധി വരുന്നതുവരെ പുറത്തുവിടുന്നത് കോടതി തടഞ്ഞിരുന്നു. വിധി അനുകൂലമായതോടെ എടപ്പാടിയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിക്കുകയായിരുന്നു. ‌പളനിസ്വാമി ഇതുവരെ ഇടക്കാല ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷം പളനിസ്വാമി ചെന്നൈയിലെ മറീന ബീച്ചിൽ പാർട്ടി സ്ഥാപകൻ എംജിആർ, മുൻ മുഖ്യമന്ത്രി ജയലളിത എന്നിവരുടെ സ്മാരകങ്ങൾ സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<