ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
Wednesday, March 8, 2023 9:37 PM IST
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ മാർച്ച് 31 വരെ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി നാല് ട്രെയിനുകൾ പൂർണമായും ആറ് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

മാർച്ച് 26-ന് സർവീസ് നടത്തേണ്ട തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി(12082), എറണാകുളം-ഷൊർണൂർ മെമു(06018), എറണാകുളം-ഗുരുവായൂർ എക്സ്പ്രസ്(06448), 27-ന് സർവീസ് നടത്താനിരുന്ന കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി(12081) എന്നീ ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.

കൊല്ലം-എറണാകുളം(06442) എട്ട്, ഒൻപത്, 13, 17, 19 തീയതികളിൽ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. കണ്ണൂർ-എറണാകുളം(16306) 26-ന് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. ചെന്നൈ-തിരുവനന്തപുരം(12623) 25-ന് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 26-ന് തൃശൂരിനും തിരുവനന്തപുരത്തിനുമിടയിൽ സർവീസ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.


തിരുവനന്തപുരം-ചെന്നൈ മെയിൽ (12624) 26-ന് തൃശൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. നിലന്പൂർ-കോട്ടയം എക്സ്പ്രസ്(16325) 12 മുതൽ 18 വരെയും 20 മുതൽ 25 വരെയും 27 മുതൽ 31 വരെയും എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.

എറണാകുളം-കൊല്ലം മെമു (06441) നാളെ മുതൽ 31 വരെ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ്(16127) എട്ട്, ഒൻപത്, 13, 14, 17, 18, 19 തീയതികളിൽ കായകംകുളം സ്റ്റേഷനിൽ 30 മിനിറ്റും 11, 16 തീയതികളിൽ ഒന്നേകാൽ മണിക്കൂറും പിടിച്ചിടും. കൊച്ചുവേളി-ലോകമാന്യ തിലക്(22114) മാർച്ച് ഒൻപതിന് കോട്ടയം-മുളന്തുരുത്തി സെക്ഷനിൽ ഒരു മണിക്കൂർ പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<