‌ആണായി മാറിയ സഹദിന് കുഞ്ഞ് പിറന്നു; രാജ്യത്തെ ആദ്യ ട്രാൻസ് ജെൻഡർ മാതാപിതാക്കള്‍
‌ആണായി മാറിയ സഹദിന് കുഞ്ഞ് പിറന്നു; രാജ്യത്തെ ആദ്യ ട്രാൻസ് ജെൻഡർ മാതാപിതാക്കള്‍
Wednesday, February 8, 2023 9:30 PM IST
കോഴിക്കോട്: സ്ത്രീയിൽനിന്ന് ട്രാൻസ്മെൻ ആയി രൂപമാറ്റം വരുത്തിയ സഹദിനു കുഞ്ഞ് പിറന്നു. രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് ജനിച്ചത്. സന്തോഷവാർത്ത പങ്കിട്ടുകൊണ്ട് ട്രാൻസ് ആക്ടിവിസ്റ്റായ ശീതൾ ശ്യാം ‘ആ കുഞ്ഞു പിറന്നു’ എന്ന് ഫേസ്ബുക്കിൽ കുറിച്ചു.

സഹദും കുഞ്ഞും സുഖമായിരിക്കുന്നെന്നും കുഞ്ഞിന്‍റെ ലിംഗം വെളിപ്പെടുത്താൻ താൽപര്യം ഇല്ലെന്നും മാതാവ് സിയ പറഞ്ഞു.

സഹദിന്‍റെ പങ്കാളിയായ സിയപവൽ ആശുപത്രിയിൽ ഒപ്പമുണ്ട്. കുഞ്ഞിന്‍റെ ജനനത്തോടെ ഇരുവരും രാജ്യത്തെ ട്രാൻസ് ജെൻഡർ സമൂഹത്തിലെ ആദ്യ മാതാപിതാക്കളായി. സിയപവൽ കഴിഞ്ഞ മാസം ഇൻസ്റ്റഗ്രാമിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവച്ചതോടെയാണ് സഹദ് ഗർഭിണിയായ വിവരം പുറംലോകമറിഞ്ഞത്.

മലപ്പുറത്തുനിന്നുള്ള സിയപവല്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. പ്ലസ് വണ്ണിനുപഠിക്കുമ്പോള്‍ ഉമ്മ മരിച്ചു. പിതാവ് മറ്റൊരു വിവാഹം കഴിച്ചു. പിന്നീട് പഠനം മുടങ്ങിയതോടെ മൂത്ത സഹോദരിക്കൊപ്പം താമസിച്ചു.


സ്വത്വം തിരിച്ചറഞ്ഞപ്പോഴാണ് കോഴിക്കോട്ടെ ട്രാന്‍സ് കമ്മ്യൂണിറ്റി ഷെല്‍ട്ടര്‍ ഹോമില്‍ അഭയം തേടിയത്. ഇപ്പോള്‍ നൃത്താധ്യാപികയാണ്. തിരുവനന്തപുരം സ്വദേശിയായ സഹദ് മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമാണ്. ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞപ്പോഴാണ് കോഴിക്കോട്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്‍റാണ്. ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീടാണ് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്.

മനസുകൊണ്ട് ഇവര്‍ ട്രാന്‍സ് വ്യക്തികള്‍ ആയെങ്കിലും ശാരീരിക മാറ്റങ്ങള്‍ പൂര്‍ണമായി നടത്തിയിട്ടില്ലായിരുന്നു. സഹദ് ഹോര്‍മോണ്‍ തെറാപ്പി നടത്തുകയും സ്തനം നീക്കുകയും ചെയ്തു. എന്നാല്‍ ഗര്‍ഭപാത്രം എടുത്തുമാറ്റിയിരുന്നില്ല. സിയയാകട്ടെ ട്രാന്‍സ് വുമനാകാനുള്ള ശസ്ത്രക്രിയയും നടത്തിയിരുന്നില്ല. ഈ സാചര്യത്തിലാണ് ഒരു കുഞ്ഞുണ്ടാകാനുള്ള മോഹം ഇവര്‍ക്കുണ്ടായത്. കോഴിക്കോട് ഉമ്മളത്തൂരിലാണ് ഇവര്‍ താമസിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<