പി.കെ. കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ; വിളിപ്പിച്ചത് സാക്ഷിയായെന്ന്
പി.കെ. കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ; വിളിപ്പിച്ചത് സാക്ഷിയായെന്ന്
Thursday, September 16, 2021 4:15 PM IST
കൊച്ചി: മുസ്‌ലിം ലീഗ് മുഖപത്രത്തിലെ കള്ളപ്പണ ഇടപാട് കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ചോദ്യം ചെയ്യലിന് എത്തി. തന്നെ സാക്ഷിയായാണ് ഇഡി വിളിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ചന്ദ്രികയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടി ഇഡി ഉദ്യോഗസ്ഥരോട് വിശദീകരിക്കും. ഇഡി നടപടിയില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാ അന്വേഷണങ്ങളിലും രാഷ്ട്രീയമുണ്ടല്ലോ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

കേസിൽ ഹാജരാകുന്നതിന് അദ്ദേഹം വീണ്ടും സാവകാശം തേടിയിരുന്നുവെങ്കിലും പിന്നീട് ഇന്ന് തന്നെ ഹാജരാവാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഹാജരാകാന്‍ നേരത്തേ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. രണ്ടാം തവണ സാവകാശം തേടി ഇന്നലെയാണ് കുഞ്ഞാലിക്കുട്ടി ഇ ഡിയെ സമീപിച്ചത്.

മുഖപത്രം വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം. അദ്ദേഹത്തിനും മകനുമെതിരെ ഇഡിക്ക് മുന്നില്‍ കെ.ടി. ജലീല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു. രണ്ടു തവണയായാണ് ജലീൽ ഇഡിക്ക് ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയത്.

ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇഡി വിളിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.