ഈഗോ കളയൂ; എംപിയെ സല്യൂട്ട് ചെയ്യുന്നത് മര്യാദ: ഗണേഷ് കുമാർ
ഈഗോ കളയൂ; എംപിയെ സല്യൂട്ട് ചെയ്യുന്നത് മര്യാദ: ഗണേഷ് കുമാർ
Thursday, September 16, 2021 3:51 PM IST
കൊല്ലം: സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപിക്ക് പിന്തുണയുമായി ഗണേഷ് കുമാർ എംഎൽഎ. സുരേഷ് ഗോപിക്ക് മാത്രം സല്യൂട്ട് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗണേഷ് പ്രതികരിച്ചു.

സുരേഷ് ഗോപി എന്ന വ്യക്തിയേയല്ല, ഇന്ത്യൻ പാർലമെന്‍റ് അംഗത്തെ വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം. അത് മര്യാദയാണ്. പ്രോട്ടോക്കോൾ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണെന്നും ഗണേഷ് പറഞ്ഞു.

‌സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്‍റെ കുഴപ്പമാണ്. അദ്ദേഹം ഒരു എംപിയാണെന്ന് അറിയാവുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ബഹുമാനിക്കണം. ഉദ്യോഗസ്ഥർ മനസിൽ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ജീപ്പിലിരുന്ന എസ്ഐയെ പുറത്തേക്ക് വിളിച്ചിറക്കിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്. സംഭവത്തിൽ വിശദീകരണവുമായി അദ്ദേഹം ഇന്ന് രംഗത്തിയിരുന്നു. ന്യായം തന്‍റെ ഭാഗത്താണ്. പോലീസ് ഉദ്യോഗസ്ഥന് പരാതിയില്ല. പിന്നെ ആർക്കാണ് പരാതിയെന്ന് അദ്ദേഹം ചോദിച്ചു.

ഈ സല്യൂട്ട് സംഭവം വിവാദമാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എംപിക്ക് സല്യൂട്ട് തരണമെന്ന് പ്രോട്ടോക്കോളില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അത് പറയേണ്ടത് ഡിജിപിയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഡിജിപി പറയട്ടെ, അത്തരം ഒരു ഉത്തരവ് കാണിച്ചുതരട്ടെ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സല്യൂട്ടിന്‍റെ കാര്യത്തിൽ രാഷ്ട്രീയ വേർതിരിവ് പാടില്ല. സല്യൂട്ട് പൂർണമായും നിർത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സംവിധാനം കേരളത്തിലെ പോലീസും പിന്തുടരണം.

ജനാധിപത്യ സംവിധാനത്തിൽ പോലീസ് അസോസിയേഷന് നിലനിൽപ്പില്ലെന്നും സുരേഷ്ഗോപി പറഞ്ഞു. പോലീസുകാരുടെ ക്ഷേമ പ്രവർത്തനങ്ങളിൽ മാത്രമാണ് അസോസിയേഷൻ ഇടപെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.