ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ ഡിസംബർ 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്കുന്ന പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.
നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം നവംബർ 30 വരെ നീട്ടിയിരുന്നു. ഈ തീയതിയാണ് നിലവിൽ ഡിസംബർ 31 ലേക്ക് നീട്ടിയിരിക്കുന്നത്.
എന്നാൽ എയർ ബബിൾ കരാറിൽ ഏർപ്പെട്ട രാജ്യങ്ങളിലേക്കുള്ള സർവീസിന് തടസമുണ്ടാകില്ല. അഫ്ഗാനിസ്ഥാന്, ബഹ്റിൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറാക്ക്, ജപ്പാന്, കെനിയ, മാലദ്വീപ്, നൈജീരിയ, ഒമാൻ, ഖത്തര്‍, യുക്രെയ്ൻ,യുഎഇ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളുമായാണ് എന്നിവയാണ് ഇന്ത്യയുമായി എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് 25-നാണ് കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മെയ് 25-ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.