കൊച്ചി: തൃപ്പൂണി­ത്തു­റ പ­ട­ക്ക­ശാ­ല­യി­ലുണ്ടായ സ്‌­ഫോ­ട­ന­ത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ടു നൽകണമെന്ന് എറണാകുളം ജില്ലാ കളക്ടർക്കും സിറ്റിപോലീസ് കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി.

പുതിയകാവ് ക്ഷേ­ത്ര­ത്തി­ലെ ഉ­ത്സ­വ­ത്തോ­ട­നു­ബ­ന്ധി­ച്ച് പട­ക്കം സം­ഭ­രിച്ച­ത് യാ­തൊ­രു അ­നു­മ­തി­യു­മില്ലാതെയാണെന്നും ക­രിമ­രു­ന്ന് ഇ­റ­ക്കാനുള്ള അ­പേക്ഷ പോലും നല്‍­കി­യി­ട്ടി­ല്ലെ­ന്നും ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്തെന്നും ജില്ലാ ക­ള­ക്ടര്‍ എന്‍.എ­സ്.കെ. ഉ­മേ­ഷ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്ഫോടകവസ്തുക്കള്‍ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നാലുപേർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സ്ഫോടനത്തെ തുടർന്ന് സ്ഥല­ത്തെ ഇ­രു­പ­തോളം വീ­ടു­കള്‍­ക്ക് കേ­ടു­പാ­ടു­കള്‍ സം­ഭ­വി­ച്ചിരുന്നു. ഇരുനില വീടുകളുടെ കോൺക്രീറ്റും ജനൽപാളികളും അടർന്നുവീണ നിലയിലാണ്.