കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനുവേണ്ടി ആയുധപരിശീലനം നൽകിയിരുന്ന ജാഫർ ഭീമന്‍റവിടയെ കണ്ണൂരിലെ വീട്ടിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു.

2047നകം കേരളത്തിൽ ഇസ്‍ലാമിക ഭരണം കൊണ്ടുവരുന്നതിനായി വിവിധയിടങ്ങളിലും വിവിധ വ്യക്തികളെ കേന്ദ്രീകരിച്ചും ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ടെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എൻഐഎ പറഞ്ഞു.

കേസിൽ അറസ്റ്റിലാകുന്ന അന്പത്തിയൊന്പതാമത്തെ ആളാണ് ജാഫർ. കേസിൽ ആകെ 60 പേർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ഒട്ടേറെ കൊലക്കേസുകളിൽ പ്രതിയായ ജാഫർ ഒളിവിൽ കഴിയുന്നതിനിടെ എൻഐഎ സംഘവും കേരള പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ണൂരിലെ വീട്ടിൽ നിന്ന് ഇയാൾ അറസ്റ്റിലായത്.

പോപ്പുലർ ഫ്രണ്ടിന്‍റെ ഹിറ്റ് സ്ക്വാഡുകൾക്ക് ആയുധപരിശീലനം നൽകിയിരുന്നത് ജാഫറാണെന്ന് എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു.