അധികാര വികേന്ദ്രീകരണം ഗുണപരമായ മാറ്റമുണ്ടാക്കി: തോമസ് ഐസക്
അധികാര വികേന്ദ്രീകരണം ഗുണപരമായ മാറ്റമുണ്ടാക്കി: തോമസ് ഐസക്
Sunday, December 4, 2022 12:54 AM IST
കണ്ണൂർ: അധികാര വികേന്ദ്രീകരണം കേരളത്തിൽ ജനാധിപത്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള അവസരമുണ്ടാക്കിയെന്നു മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും കിലയും സംയുക്തമായി ‘അധികാര വികേന്ദ്രീകരണവും നവകേരള നിർമിതിയും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അധികാര വികേന്ദ്രീകരണം സേവനങ്ങളുടെ കാര്യത്തിൽ സമൂഹത്തിൽ ഗുണപരമായ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. നിർമിതികളുടെ കാര്യത്തിലും വലിയ കുതിച്ചുചാട്ടമുണ്ടായി. അതിന്‍റെ തെളിവാണു ലൈഫ് ഭവനപദ്ധതിയെന്നും തോമസ് ഐസക് പറഞ്ഞു.


ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ജനകീയാസൂത്രണം ഗുണപരമായി ഇടപെട്ടു. നാടിന്‍റെ ജനാധിപത്യവത്കരണത്തിൽ ഇത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. സമരം നടത്താതെ എങ്ങനെ ആവശ്യങ്ങൾ സാധ്യമാക്കാമെന്ന് അധികാര വികേന്ദ്രീകരണം തെളിയിച്ചു. സ്കൂളുകളും ആശുപത്രികളും ജനപങ്കാളിത്തതോടെ വികസിച്ചത് ഇതിന് ഉദാഹരണമാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<