നീലഗിരിയിൽ മലയാളി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
നീലഗിരിയിൽ മലയാളി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
Sunday, January 29, 2023 11:35 AM IST
നീലഗിരി: തമിഴ്നാട്ടിലെ നീലഗിരിയിൽ മലയാളി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കൂടല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റിലെ വാച്ചർ നൗഷാദ് ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതര പരിക്കേറ്റു.

അമ്പിളിമല സ്വദേശികളായ നൗഷാദും ജമാലും ശനിയാഴ്ച വൈകിട്ട് ഓ വാലിയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിലൂടെ നടക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. മുതുമലയില്‍ നിന്നിറങ്ങിയ ബാലകൃഷ്ണന്‍ എന്ന കാട്ടാനയാണ് ആക്രമിച്ചത്. ഓ വാലി പ്ലാന്‍റേഷനില്‍ വാച്ചര്‍മാരാണ് നൗഷാദും ജമാലും.

ആനയെ കണ്ട് ഇരുവരും ഓടി. ഇരുവരേയും ഒരു കിലോമീറ്ററോളം കാട്ടാന ഓടിച്ചു. പിന്നാലെ എത്തിയ ആന നൗഷാദിനെ ചവിട്ടി. നൗഷാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ജമാല്‍ സമീപത്തെ കൊക്കയിലേക്ക് വീണതിനാല്‍ ആനയ്ക്ക് ആക്രമിക്കാന്‍ സാധിച്ചില്ല. വീഴ്ചയിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ് നിലവിളിക്കുന്ന ജമാലിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ ആനയെ വിരട്ടിയോടിച്ചു. ഇതിനു ശേഷമാണ് നൗഷാദിനെ രക്ഷിച്ചത്.


വിവരമറിഞ്ഞ് വനംവകുപ്പും പോലീസും സ്ഥലത്തെത്തി നൗഷാദിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോകാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നടപടിയുണ്ടാകാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. പ്രകോപിതരായ ഗ്രാമവാസികൾ മൃതദേഹം വിട്ടുനൽകാൻ വിസമ്മതിച്ചു. അധികൃതർ നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കാട്ടാനയുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന പ്രദേശമാണ് ഓവേലി. കഴിഞ്ഞയാഴ്ച ശിവനന്ദി എന്ന തൊഴിലാളി ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<