മുഹമ്മദ് ഫൈസലിന് ആശ്വാസം; ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീം കോടതി
മുഹമ്മദ് ഫൈസലിന് ആശ്വാസം; ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീം കോടതി
Friday, January 27, 2023 5:14 PM IST
ന്യൂഡൽഹി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ മുന്‍ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി ശിക്ഷതിനെ തുടർന്നാണ് അയോഗ്യതയും ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിക്കപ്പെട്ടത്. കവരത്തി കോടതിയുടെ ശിക്ഷ പിന്നീട് ഹൈക്കോടതി റദ്ദാക്കി. ഇത് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എടുക്കുമ്പോൾ മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കവരത്തി സെഷൻസ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുക്കണമെന്നാണ് കോടതിയുടെ നിർദേശം.


നിയമപ്രകാരമുള്ള നടപടികളേ സ്വീകരിക്കൂവെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചു. വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെയും മറ്റു മൂന്നുപേരെയും 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിന്‍റെ എംപി സ്ഥാനം റദ്ദാക്കി. ഇതിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രീം കോടതി നിര്‍ദേശത്തോടെ ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനമിറങ്ങില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<