കോടിയേരി അവസാനമായി ജില്ലാ കമ്മിറ്റി ഓഫീസില്‍; വിട നല്‍കാന്‍ വഴിയരികില്‍ കാത്തുനിന്നത് ആയിരങ്ങള്‍
കോടിയേരി അവസാനമായി ജില്ലാ കമ്മിറ്റി ഓഫീസില്‍; വിട നല്‍കാന്‍ വഴിയരികില്‍ കാത്തുനിന്നത് ആയിരങ്ങള്‍
Monday, October 3, 2022 12:29 PM IST
കണ്ണൂര്‍: കമ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് അവസാനമായി അദ്ദേഹമെത്തി. കോടിയേരിയുടെ മാടപ്പീടികയിലെ വസതിയില്‍ നിന്ന് വിലാപയാത്രയായാണ് മൃതദേഹം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിച്ചത്.

പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വഴിയരികില്‍ നിരവധി ആളുകളാണ് തടിച്ചുകൂടിയത്. വഴിയില്‍ ആംബുലന്‍സ് നിര്‍ത്തി ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ എത്തി. ഇടത് ദേശീയ നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടക്കമുള്ളവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിട്ടുണ്ട്.

ജില്ലാ കമ്മിറ്റി ഓഫീസിൽ രണ്ടുവരെയാണ് പൊതുദര്‍ശനം. ശേഷം വൈകുന്നേരം മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. പയ്യാമ്പലത്ത് ചടയന്‍ ഗേവിന്ദന്‍റെയും ഇ.കെ. നായനാരുടെയും കുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.


കോടിയേരിയോടുള്ള ആദരസൂചകമായി തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. മാഹിയിലും ഹര്‍ത്താല്‍ ബാധകമാണ്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. ഹോട്ടല്‍, ചായക്കട, മെഡിക്കല്‍ സ്റ്റോറുകള്‍, വാഹനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു കോടിയേരിയുടെ അന്ത്യം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് മൃതദേഹം പ്രത്യേക എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<