വിഴിഞ്ഞത്ത് സമവായവുമായി സിപിഎം; ആനാവൂർ ആർച്ച് ബിഷപിനെ കണ്ടു
വിഴിഞ്ഞത്ത് സമവായവുമായി സിപിഎം; ആനാവൂർ ആർച്ച് ബിഷപിനെ കണ്ടു
Sunday, December 4, 2022 11:04 PM IST
തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനുള്ള സമവായ നീക്കവുമായി സിപിഎം രംഗത്ത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഞായറാഴ്ച ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. വെള്ളയന്പലം ആർച്ച് ബിഷപ്സ് ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

കത്തോലിക്കാ സഭയുമായി പാർട്ടി ഏറ്റുമുട്ടലിനില്ലെന്നും സംഘർഷം ഒഴിവാക്കണമെന്നും ആനാവൂർ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ അറിയിച്ചു. ആർച്ച് ബിഷപുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തുന്നതിന്‍റെ പ്രാഥമിക ഘട്ടമായാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ സന്ദർശനത്തെ വിലയിരുത്തുന്നത്.


തുറമുഖത്തിനായി ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ചവരെ ജില്ലയുടെ തീരദേശംവഴി എൽഡിഎഫ് പ്രചാരണ ജാഥ ആരംഭിക്കുകയാണ്. ആനാവൂർ നാഗപ്പനാണ് ജാഥാ ക്യാപ്റ്റൻ. വെള്ളിയാഴ്ച വിഴിഞ്ഞത്തു നടക്കുന്ന സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
Related News
<