പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 556 റണ്‍സിനു പുറത്തായി. ഹാരി ബ്രൂക്കിന്റെ ട്രിപ്പിൾ സെഞ്ചുറിയും (322 പന്തിൽ 317), ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറിയുമാണ് (375 പന്തിൽ 262) ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഇരുവരും നാലാം വിക്കറ്റിൽ 454 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ബ്രൂക്കിന് ട്രിപ്പിൾ സെഞ്ചുറിയിലെത്താൻ 310 പന്തുകളാണ് വേണ്ടിവന്നത്.
ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ചുറിയാണ്. 278 പന്തുകളിൽ ട്രിപ്പിൾ തികച്ച വീരേന്ദർ സെവാഗിന്റെ പേരിലാണ് റിക്കാർഡ്. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ പിറക്കുന്ന ആറാമത്തെ ട്രിപ്പിൾ സെഞ്ചുറിയാണ്. 1990ൽ ലോഡ്സിൽവച്ച് ഇന്ത്യക്കെതിരേ ഗ്രഹാം ഗൂച്ച് ട്രിപ്പിൾ നേടിയശേഷം ആദ്യമാണ് ഒരു ഇംഗ്ലീഷ് താരം ട്രിപ്പിളിലെത്തുന്നത്.