217.64 ആയിരുന്നു രണ്ടാമത്തെ മാത്രം രാജ്യാന്തര ട്വന്റി-20 കളിക്കുന്ന നിതീഷിന്റെ സ്ട്രൈക്ക് റേറ്റ്. മുഖ്യപരിശീലകൻ ഗൗതം ഗംഭീർ അടക്കമുള്ള ഇന്ത്യ ക്യാന്പ് അംഗങ്ങൾ എഴുന്നേറ്റുനിന്ന് കൈ അടിച്ചാണ് നിതീഷിനെ പവലിയനിലേക്കു തിരികെ സ്വീകരിച്ചതെന്നതും ശ്രദ്ധേയം.
സഞ്ജു സാംസണ് (10), അഭിഷേക് ശർമ (15), സൂര്യകുമാർ യാദവ് (8) എന്നിവർ പുറത്തായതിനുശേഷം ക്രീസിൽ ഒന്നിച്ച നിതീഷും റിങ്കു സിംഗുമാണ് ഇന്ത്യയെ മിന്നും സ്കോറിലെത്തിക്കാനുള്ള അടിത്തറ പാകിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 108 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. വെറും 49 പന്തിലായിരുന്നു ഇത്.
റിങ്കു, ഹാർദിക് നിതീഷ് കുമാറിനുശേഷം റിങ്കു സിംഗിന്റെ വെടിക്കെട്ടായിരുന്നു. നേരിട്ട 26-ാം പന്തിൽ റിങ്കു സിംഗ് അർധസെഞ്ചുറി പൂർത്തിയാക്കി. 29 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറും അടക്കം 53 റണ്‍സ് റിങ്കുവിന്റെ ബാറ്റിൽനിന്നു പിറന്നു. ഹാർദിക് പാണ്ഡ്യയും ഒട്ടും മോശമാക്കിയില്ല.
19 പന്തിൽ രണ്ടു വീതം സിക്സും ഫോറുമായി 32 റണ്‍സ് അടിച്ചെടുത്തശേഷമാണ് ഹാർദിക് മടങ്ങിയത്. ആറു പന്തിൽ 15 റണ്‍സ് നേടിയ റിയാൻ പരാഗ് സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായി.