സ്മൃതി പുറത്തായതിന്റെ തൊട്ടടുത്ത പന്തിൽ ഷെഫാലിയും മടങ്ങി. ചമാരി അട്ടപ്പട്ടുവിനായിരുന്നു വിക്കറ്റ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ കടന്നാക്രമണംകൂടി ആയതോടെ ഇന്ത്യ മികച്ച സ്കോറിലെത്തി. 27 പന്തിൽ ഒരു സിക്സും എട്ടു ഫോറും അടക്കം ഹർമൻപ്രീത് കൗർ 52 റൺസുമായി പുറത്താകാതെ നിന്നു.
ആഫ്രിക്കൻ ജയം ദുബായ്: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 80 റൺസിനു സ്കോട്ലൻഡിനെ കീഴടക്കി. ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയമാണ്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിംഗിനിറങ്ങി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. തുടർന്നു സ്കോട്ലൻഡിനെ 17.5 ഓവറിൽ 86 റൺസിനു പുറത്താക്കി. 24 പന്തിൽ 43 റൺസ് നേടിയ ദക്ഷിണാഫ്രിക്കയെ മരിസാനെ കാപ്പാണ് പ്ലെയർ ഓഫ് ദ മാച്ച്.