മരിസാൻ കാപ്പ് (17 പന്തിൽ 26), ആനെറി ഡെർക്സെൻ (11 പന്തിൽ 20 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 124ൽ എത്തിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി സോഫി എക്ലെസ്റ്റോണ്‍ നാല് ഓവറിൽ 15 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
125 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇംഗ്ലണ്ടിന് ഓപ്പണർ മായ ബൗച്ചിയറിനെ (8) തുടക്കത്തിലേ നഷ്ടപ്പെട്ടു. ആലീസ് കാപ്സിയും (16 പന്തിൽ 19) മടങ്ങിയെങ്കിലും 10.4 ഓവറിൽ ഇംഗ്ലണ്ട് 60ൽ എത്തി.