ഓപ്പണിംഗിൽ ലെഫ്റ്റ് ആം സ്വിംഗറായ ട്രെന്റ് ബോൾട്ട്, മധ്യ ഓവറുകളിൽ ലോകോത്തര സ്പിന്നർമാരായ ആർ. അശ്വിനും യുസ്വേന്ദ്ര ചഹലും, ഡെത്ത് ഓവർ കൈകാര്യം ചെയ്യുന്ന സീമർമാരായ സന്ദീപ് ശർമ, ആവേശ് ഖാൻ എന്നിവരാണ് രാജസ്ഥാന്റെ വിധി നിശ്ചയിക്കുക.
നേർക്കുനേർ ചിത്രം 2024 സീസണിൽ ഇരുടീമും ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. ഈമാസം രണ്ടിന് നടന്ന മത്സരത്തിൽ ഹൈദരാബാദ് ഒരു റണ്ണിന് ജയിച്ചു. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ രാജസ്ഥാനും ഹൈദരാബാദും 19 തവണ ഏറ്റുമുട്ടി. ജയത്തിൽ 10-9ന് ഹൈദരാബാദിന് നേരിയ മുൻതൂക്കമുണ്ട്. സണ്‍റൈസേഴ്സ് 2016ലും രാജസ്ഥാൻ റോയൽസ് 2008ലും ഐപിഎൽ ചാന്പ്യന്മാരായി. ഇരുടീമും തങ്ങളുടെ മൂന്നാം ഐപിഎൽ ഫൈനലിനായാണ് ഇന്ന് ഏറ്റുമുട്ടുന്നത്.