ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യനും ലോക രണ്ടാം നന്പരുമായ ഇറ്റാലിയൻ താരം ജാന്നിക് സിന്നറും ലോക മൂന്നാം നന്പർ കാർലോസ് അൽക്കരാസ് ഗാർഫിയയും പരിക്കിനെത്തുടർന്ന് കളിക്കളത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും ഇരുവരും ഫ്രഞ്ച് ഓപ്പണിൽ കളിക്കുമെന്നാണു വിവരം.
മോണ്ടെ കാർലോ മാസ്റ്റേഴ്സ് ചാന്പ്യൻ സ്റ്റെഫാനോസ് സിറ്റ്സിപ്പാസും ബാഴ്സലോണ ഓപ്പണ്‍ ചാന്പ്യൻ കാസ്പർ റൂഡുമാണു കളിമണ്‍ കോർട്ടിൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തവർ. മാഡ്രിഡ് മാസ്റ്റേഴ്സ് ചാന്പ്യൻ ആന്ദ്രേ റൂബ്ലേവ്, നാലാം നന്പർ ഡാനിയേൽ മെദ്വദേവും അഞ്ചാം നന്പർ അലക്സാണ്ടർ സ്വരേവുമെല്ലാം കിരീടമോഹികളാണ്.
ഷ്യാങ്ടെക്കിനെ ആര് കീഴടക്കും വനിതാ വിഭാഗത്തിൽ ലോക ഒന്നാം നന്പർ ഇഗാ ഷ്യാങ്ടെക്തന്നെയാണു കിരീടപ്പോരാട്ടത്തിൽ മുന്പിലുള്ളത്. മാഡ്രിഡ് ഓപ്പണും ഇറ്റാലിയൻ ഓപ്പണും നേടി പോളിഷ് താരം തന്റെ അപ്രമാദിത്വം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നു തവണയും ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയ ഇഗയെ തടയാൻ മറ്റു താരങ്ങൾ ബുദ്ധിമുട്ടും. ഇറ്റാലിയൻ ഓപ്പണിലും മാഡ്രിഡ് ഓപ്പണിലും ഫൈനലിൽ ഇഗയോടു പരാജയപ്പെട്ട ലോക രണ്ടാം നന്പർ ആരീന സബലങ്കയ്ക്കു കണക്കു തീർക്കാനുള്ള അവസരമാണിത്. പക്ഷേ, നിലവിലെ ഫോമിൽ ഇഗയെ തോൽപ്പിക്കുക കഠിനമാണ്. കൊക്കോ ഗഫ്, എലേന റൈബാകിന, ജെസിക പെഗുല തുടങ്ങിയവരാവും ഇഗയുടെ പ്രധാന എതിരാളികൾ.
കിരീടമോഹങ്ങളിൽ ഇന്ത്യയും രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യം ഡബിൾസിൽ ഇറങ്ങുന്പോൾ ഇന്ത്യൻ ടെന്നീസ് പ്രേമികളും ആവേശത്തിലാണ്. ഓസ്ട്രേലിയൻ ഓപ്പണിലെ വിജയം ആവർത്തിക്കാൻ ബൊപ്പണ്ണ സഖ്യത്തിനാവുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.