അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ എന്നിങ്ങനെ പാറ്റ് കമ്മിൻസ് വരെ സണ്‍റൈസേഴ്സ് നിരയിൽ ആക്രമണ ബാറ്റിംഗ് കാഴ്ചവയ്ക്കുന്നവരാണ്. ഭുവനേശ്വർ കുമാറും പാറ്റ് കമ്മിൻസും നയിക്കുന്ന ബൗളിംഗ് ആക്രമണവും കരുത്തുറ്റതുതന്നെ.
രാജസ്ഥാനെ കഴിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റിനു കീഴടക്കിയാണ് പഞ്ചാബ് എത്തുന്നത്. പ്ലേ ഓഫിൽ കടക്കാനായില്ലെങ്കിലും ജയത്തോടെ സീസണ് അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചാബ്. സീസണിൽ ഇരുടീമും ആദ്യതവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് റണ്‍സിന് ഹൈദരാബാദ് ജയിച്ചിരുന്നു. ഉച്ചകഴിഞ്ഞ് 3.30നാണ് ഹൈദരാബാദ് x പഞ്ചാബ് പോരാട്ടം.
രാജസ്ഥാൻ x കോൽക്കത്ത രാജസ്ഥാനും കോൽക്കത്തയും ഏപ്രിൽ 16ന് ഏറ്റുമുട്ടിയപ്പോൾ ഇരുടീമും 200 കടന്നിരുന്നു. കെകെആറിന്റെ 223 റണ്‍സ് രാജസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ചേസ് ചെയ്തു. രാജസ്ഥാൻ വൻ ഫോമിലായിരുന്നു സമയമായിരുന്നു അത്. എന്നാൽ, നിലവിൽ രാജസ്ഥാൻ തുടർതോൽവിയുടെ നാണക്കേടിലാണ്.
അവസാനം കളിച്ച നാല് മത്സരങ്ങളിലും രാജസ്ഥാൻ പരാജയപ്പെട്ടു. ജോസ് ബട്ലറിന്റെ അഭാവത്തിൽ ടോം കോഹ് ലർ കാഡ്മോറാണ് കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാന്റെ ഓപ്പണിംഗ് ബാറ്ററായത്.
കെകെആറിന് എതിരായ ജയത്തിലൂടെ പ്ലേ ഓഫിനു മുന്‍പ് മാനസിക കരുത്ത് വീണ്ടെടുക്കാനുള്ള തയാറെടുപ്പിലാണ് സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസ്. രാത്രി 7.30ന് രാജസ്ഥാന്റെ എവേ ഹോമായ ഗോഹട്ടിയിലാണ് മത്സരം.