തിരിച്ചടിക്കാൻ ഇന്ത്യ
മുംബൈ: ഇംഗ്ലീഷ് വനിതകൾക്കെതിരേ തിരിച്ചുവരവിനായി ഇന്ത്യൻ താരങ്ങൾ. വനിതാ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമും ഇന്ന് ഇറങ്ങും. ആദ്യമത്സരത്തിൽ 38 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്നു ജയിച്ചാൽ മാത്രമേ ഹർമൻപ്രീത് കൗറിനും സംഘത്തിനും പരന്പര സജീവമായി നിലനിർത്താൻ സാധിക്കൂ. രാത്രി ഏഴ് മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിൽ ഷെഫാലി വർമ (52 റണ്‍സ്), മൂന്ന് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗ് എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് എന്നിവർ ഫോം കണ്ടെത്തിയാൽ മാത്രമേ ഇന്ത്യക്കു വിജയ വഴിയിൽ എത്താനാകൂ.
കിം ഗാർത്, ഡോട്ടിൻ ഇന്നു നടക്കുന്ന ലേലത്തിൽ ഏറ്റവും കൂടുതൽ അടിസ്ഥാന വിലയുള്ളത് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡിയാൻഡ്ര ഡോട്ടിനും ഓസീസ് പേസർ കിം ഗാർത്തിനുമാണ്. ഇരുവരുടെയും അടിസ്ഥാന വില 50 ലക്ഷം വീതം. ശ്രീലങ്കയുടെ ചമരി അട്ടപ്പട്ടു, ഇംഗ്ലണ്ടിന്റെ ഡാനി വ്യാട്ട്, ഇന്ത്യയുടെ പ്രിയ പൂനിയ, വേദ കൃഷ്ണമൂർത്തി, മേഘ്ന സിംഗ് തുടങ്ങിയവർ 30 ലക്ഷം രൂപ അടിസ്ഥാന വിലയിലുള്ള താരങ്ങളിൽപെടും.
ഷബ്നിം ഇസ്മയിൽ (ദക്ഷിണാഫ്രിക്ക), അന്നബെൽ സതർലൻഡ് (ഓസ്ട്രേലിയ), ജോർജിയ വറെഹം (ഓസ്ട്രേലിയ), എമി ജോണ്‍സ് (ഇംഗ്ലണ്ട്) എന്നീ നാല് താരങ്ങളാണ് 40 ലക്ഷം രൂപ അടിസ്ഥാന വിലയിൽ പെടുന്നത്.