മെസി എങ്ങോട്ട്? ഓഫർ നൽകാതെ ബാഴ്സലോണ, അൽ ഹിലാലിന്‍റെ ഓഫർ 15 ദിവസംകൂടി
മെസി എങ്ങോട്ട്?   ഓഫർ നൽകാതെ ബാഴ്സലോണ,  അൽ ഹിലാലിന്‍റെ ഓഫർ 15 ദിവസംകൂടി
Friday, June 2, 2023 1:07 AM IST
പാരീസ്: ലയണൽ മെസി പിഎസ്ജി വിടുമെന്ന് ഉറപ്പായി. പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫി ഗാൾട്ടിയർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇനി ഏതു ക്ലബ്ബിലേക്കാണു താരമെന്നു വ്യക്തമല്ല.

ഒരു കാര്യം വ്യക്തമാണ്; മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്കാവില്ല. 12-ാം വയസുമുതൽ പന്തുതട്ടുന്ന ബാഴ്സയിലേക്കു മടങ്ങാനാണു മെസിക്കു താത്പര്യം. എന്നാൽ, ബാഴ്സയാകട്ടെ മെസിക്ക് ഔദ്യോഗികമായി ഓഫർ നൽകാൻ ഇതുവരെ തയാറായിട്ടുമില്ല.

നിലവിലെ സ്ഥിതിയിൽ മെസിക്കു മുന്നിൽ ബാഴ്സയ്ക്ക് ഒരു നല്ല ഓഫർ നൽകാൻ കഴിയില്ല. ക്ലബ്ബിന്‍റെ പരാധീനതകളും ലാലിഗയുടെ കടുത്ത സാന്പത്തികനിയന്ത്രണങ്ങളുമാണു കാരണമായി ക്ലബ്ബ് ചൂണ്ടിക്കാണിക്കുന്നത്. മെസിക്ക് ഓഫർ നൽകണമെങ്കിൽ ക്ലബ്ബിലെ മറ്റു താരങ്ങളെ വിറ്റ് പണമുണ്ടാക്കണം. അതിനു കാലതാമസമുണ്ട്. മുപ്പത്തിയഞ്ചുകാരനായ മെസിക്കു യൂറോപ്പിൽത്തന്നെ കളിക്കാനാണിഷ്ടം. എന്നാൽ, യൂറോപ്യൻ ക്ലബ്ബുകളിൽനിന്നുള്ള ഓഫർ അത്ര ആകർഷകമല്ല. എത്ര കുറഞ്ഞ തുകയായാലും ബാഴ്സയിൽ കളിക്കാൻ തയാറാണെന്നു മെസി ക്യാന്പ് അറിയിച്ചതായും റിപ്പോർട്ടുണ്ട്.

പഴിചാരി ബാഴ്സ

മെസിയുടെ കാര്യത്തിൽ ഉത്തരവാദിത്വമേൽക്കാൻ ബാഴ്സലോണ മാനേജ്മെന്‍റ് തയാറല്ല. ബാഴ്സയ്ക്കായി 35 കിരീടങ്ങളും 672 ഗോളുകളും നേടിയ താരം ക്ലബ്ബ് വിട്ടതിന്‍റെ പഴി മെസിയിലും ലാലിഗയിലും ചാരി രക്ഷപ്പെടാനാണു മാനേജ്മെന്‍റ് ശ്രമിക്കുന്നത്. ഇതിനായി മാധ്യമങ്ങളിൽ വൻതോതിൽ പ്രചാരണം നടത്തുന്നു.

നുണകളും അർധസത്യങ്ങളും തെറ്റായവിവരങ്ങളുമാണ് അവർ ഇതിനായി ഉപയോഗിക്കുന്നത്. മെസിയുടെ ബാഴ്സയിലേക്കുള്ള മടക്കത്തിന്‍റെ 99 ശതമാനവും താരത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നാണു പരിശീലകൻ ചാവി കഴിഞ്ഞ ദിവസം പറഞ്ഞത്. ആരാധകരോഷത്തെ പ്രതിരോധിക്കാനുള്ള നീക്കമായി മാത്രമേ ഈ പ്രസ്താവനയേ കരുതാനാകൂ.


സാധ്യതകൾ

മെസിയെ എന്തു വിലകൊടുത്തും സ്വന്തമാക്കുമെന്ന തരത്തിൽ ബാഴ്സ മാനേജ്മെന്‍റിൽനിന്നു പ്രസ്താവനകൾ ഉണ്ടായിട്ടില്ല. മാത്രമല്ല, നിലവിൽ റൊണാൾഡ് അരൗയോ, ഗാവി എന്നിവരുടെ കരാർ പുതുക്കുന്നതിലാണു ശ്രദ്ധയെന്നും മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിച്ചതിൽ അഭിമാനം: ഗാൾട്ടിയർ

പാരീസ്: ലയണൽ മെസി പിഎസ്ജി വിടുമെന്നു സ്ഥിരീകരിച്ചു പരിശീലകൻ ക്രിസ്റ്റഫി ഗാൾട്ടിയർ. ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെർമോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പിഎസ്ജി ജേഴ്സിയിൽ മെസിയുടെ അവസാന മത്സരമായിരിക്കുമെന്നു പരിശീലകൻ പറഞ്ഞു. ഫുട്ബോളിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാൻ ഭാഗ്യം ലഭിച്ചതിൽ താൻ അഭിമാനിക്കുന്നെന്നും ഗാൾട്ടിയർ കൂട്ടിച്ചേർത്തു.

പണമെറിഞ്ഞ് അല്‍ ഹിലാല്‍

സൗദി ക്ലബ്ബ് അൽ ഹിലാൽ മെസിക്കു മുന്നിൽ വന്പൻ ഓഫർ വച്ചിട്ടുണ്ട്. ഒരു ബില്യണ്‍ ഡോളർ (8,200 കോടി രൂപ) വരെ മെസിക്കുവേണ്ടി അൽ ഹിലാൽ മുടക്കും. ഇനി കാത്തിരിക്കാനാവില്ലെന്നും 15 ദിവസത്തിനുള്ളിൽ തീരുമാനം പറയണമെന്നും അൽ ഹിലാൽ മെസിയെ അറിയിച്ചിട്ടുണ്ട്. സൗദി സർക്കാരും ഇടപാടിൽ പങ്കാളിത്തം വഹിക്കുന്നുണ്ടെന്നാണു സൂചന.

അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിയും മെസിക്കായി കച്ചമുറുക്കി രംഗത്തുണ്ട്. അൽ ഹിലാലിന്‍റത്ര വന്പൻ ഓഫറല്ല മയാമി മെസിക്കു മുന്നിൽവച്ചിരിക്കുന്നത്. മയാമിയുമായി കരാർ ഒപ്പിട്ടശേഷം ബാഴ്സയ്ക്കായി മെസിയെ വായ്പ നൽകുന്നതും പരിഗണനയിലുണ്ട്. വലിയ കുരുക്കുകളുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ടുപോയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.