സൂപ്പറായി ചെന്നൈ; ഗുജറാത്തിനെ തകർത്ത് അഞ്ചാം ഐപിഎൽ കിരീടം
സൂപ്പറായി ചെന്നൈ; ഗുജറാത്തിനെ തകർത്ത് അഞ്ചാം ഐപിഎൽ കിരീടം
Tuesday, May 30, 2023 12:24 AM IST
അഹമ്മദാബാദ്: നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പെരിയ വിസിൽ മുഴക്കി ധോണിയും സംഘവും. ഗുജറാത്ത് ടൈറ്റന്‍സിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. തുടര്‍ച്ചയായ രണ്ടാം കിരീടം മോഹിച്ച് കലാശപ്പോരിനിറങ്ങിയ ഗുജറാത്തിനെ അഞ്ചുവിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്.

മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഗുജറാത്തിനെതിരായ 171 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്. അവസാന രണ്ടു പന്തിൽ 10 റൺസ് വേണമായിരുന്നു. ഒരു സിക്സും ഒരു ഫോറും നേടി രവീന്ദ്ര ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചു. ചെന്നൈ‌യുടെ അഞ്ചാം ഐപിഎൽ കിരീടമാണിത്.

രസംകൊല്ലി മഴ

ഗുജറാത്ത് ഉ‍യർത്തിയ 215 റൺസ് വിജയലക്ഷ്യവുമായി ചെന്നൈ മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ രസംകൊല്ലിയായി മഴയെത്തി. ആദ്യ ഓവറിലെ മൂന്നു പന്തിനുശേഷം കളി നിർത്തിവച്ചു. പിന്നീട് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 15 ഓവറാക്കി വെട്ടിച്ചുരുക്കി. ചെന്നൈയുടെ വിജയലക്ഷ്യം 171 റണ്‍സായി മാറി.

സൂപ്പർ സ്റ്റാർട്ട്

ഓപ്പണർമാരാ‌യ കോണ്‍വെയും ഋതുരാജും ഒരുപോലെ ബാറ്റുവീശിയതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. 6.3 ഓവറിൽ 74 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. 16 പന്തിൽ 26 റൺസെടുത്ത ഋതുരാജിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അതേ ഓവറില്‍ തന്നെ കോണ്‍വെയെയും (25 പന്തിൽ 47) മടക്കി നൂര്‍ അഹമ്മദ് ചെന്നൈയെ പ്രതിരോധത്തിലാക്കി.

ഇതോടെ ഒത്തുചേർത്ത അജിൻക്യ രഹാനെയും ശിവം ദുബെയും തകർത്തടിച്ചതോടെ അവസാന അഞ്ചോവറില്‍ വിജയലക്ഷ്യം 59 റണ്‍സായി മാറി. 13 പന്തില്‍ 27 റണ്‍സെടുത്ത രഹാനെയെ മോഹിത് ശർമ പുറത്തായി. പിന്നീടെത്തിയ അമ്പാട്ടി റായുഡു രണ്ടു സിക്സടിച്ച് ചെന്നൈയുടെ സ്കോർ ഉയർത്തി. എന്നാൽ അടുത്തടുത്ത പന്തുകളിൽ റായുഡുവിനെയും ക്യാപ്റ്റൻ ധോണിയേയും മോഹിത് ശർമ പുറത്താക്കിയത് ചെന്നൈയ്ക്ക് വലിയ പ്രഹരമായി.

ജഡ്ഡു ഷോ

അവസാന രണ്ടോവറില്‍ ചെന്നൈയുടെ വിജയലക്ഷ്യം 21 റണ്‍സായി. ഷമി ചെയ്ത 14-ാം ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് പിറന്നത്. ഇതോടെ മത്സരം അവസാന ഓവറിലേക്ക് നീങ്ങി. അവസാന ഓവറില്‍ 13 റണ്‍സായി ചെന്നൈയുടെ വിജയലക്ഷ്യം. മോഹിത് ശർമയാണ് പന്തെറിയാൻ എത്തിയത്. അവസാന ഓവറിൽ ആദ്യ നാലു പന്തുകളിൽ മൂന്നു റൺസ് മാത്രമാണ് മോഹിത് വഴങ്ങിയത്.

ഇതോടെ ലക്ഷ്യം രണ്ടു പന്തിൽ 10 റൺസായി. ക്രീസിൽ ജഡേജ. അഞ്ചാം പന്തിൽ കൂറ്റൻ സിക്സർ പറത്തി ജഡേജ ചെന്നൈയുടെ പ്രതീക്ഷകൾ ഉയർത്തി. അവസാന പന്തിൽ ഫോറും നേടി ജഡേജ ചെന്നൈയെ കിരീടത്തിലെത്തിച്ചു. ഗുജറാത്തിനായി മോഹിത് ശര്‍മ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.


ടൈറ്റൻസ്

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 214 റണ്‍സ്. ആൾവാർപ്പേട്ടിൽനിന്നുള്ള സായ് സുദർശന്‍റെ വെടിക്കെട്ട് ബാറ്റിംഗ് മികവാണ് ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ വന്പൻ സ്കോറിലേക്കു നയിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ സായ് 47 പന്തിൽ 96 റണ്‍സ് അടിച്ചുകൂട്ടി. എട്ടു ഫോറും ആറും സിക്സും ഉൾപ്പെടുന്ന ഇന്നിംഗ്സ്. 39 പന്തിൽ 54 റണ്‍സെടുത്ത് പുറത്തായ ഓപ്പണർ വൃദ്ധിമാൻ സാഹയും ഗുജറാത്തിനായി തിളങ്ങി.

ഗില്ലിനെ പൂട്ടി

ഓപ്പണർമാരായ ശുഭ്മൻ ഗില്ലും വൃദ്ധിമാൻ സാഹയും ചേർന്നു തകർപ്പൻ തുടക്കമാണു ഗുജറാത്തിനു നൽകിയത്. തുടക്കത്തിൽ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് ആക്രമിച്ചു കളിച്ചു. ഏഴാം ഓവറിലാണു ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്; ടൂർണമെന്‍റ് ടോപ് സ്കോറർ ശുഭ്മൻ ഗില്ലിന്‍റെ രൂപത്തിൽ. രവീന്ദ്ര ജഡേജയുടെ പന്ത് നേരിടാൻ ക്രീസ് വിട്ടിറങ്ങിയ ഗില്ലിനു പിഴച്ചു (20 പന്തിൽ 39). മിന്നൽ വേഗത്തിൽ ധോണിയുടെ സ്റ്റന്പിംഗ്. എന്നാൽ വൃദ്ധിമാൻ സാഹയും സായ് സുദർശനും തകർത്തടിച്ചതോടെ 11.1 ഓവറിൽ ഗുജറാത്ത് 100 കടന്നു. സ്കോർ 131ൽ നിൽക്കെ സാഹ മടങ്ങി. 39 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും ഉൾപ്പെടെ 54 റണ്‍സിന്‍റെ ഇന്നിംഗ്സ്.

സുദര്‍ശനവീര്യം

തുടർന്നെത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് സായ് സുദർശൻ വെടിക്കെട്ടിനു തീകൊളുത്തി. വെറും 32 പന്തിൽ സായ് അർധസെഞ്ചുറി നേടി. താരത്തിന്‍റെ സീസണിലെ മൂന്നാം അർധസെഞ്ചുറി. അവസാനം നേരിട്ട 38 പന്തിൽ 90 റണ്‍സ് താരം അടിച്ചുകൂട്ടി. എന്നാൽ, സെഞ്ചുറിയിലേക്കു കുതിച്ച സായ് സുദർശനു പിഴച്ചു. മതീഷ പതിരാന എറിഞ്ഞ അവസാന ഓവറിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്ത്; അർഹിച്ച സെഞ്ചുറിയും നഷ്ടം. 12 പന്തിൽ 21 റണ്‍സുമായി ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. റാഷിദ് ഖാനു റണ്ണെടുക്കാൻ കഴിഞ്ഞില്ല. ഐപിഎൽ ഫൈനലിലെ ഒരു ടീമിന്‍റെ ഏറ്റവുമുയർന്ന സ്കോറാണിത്.

ചെന്നൈയ്ക്കുവേണ്ടി മതീഷ് പതിരണ രണ്ടു വിക്കറ്റും ദീപക് ചാഹർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി. വീതം വീഴ്ത്തി. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ്. ധോണി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കനത്ത മഴയെത്തുടർന്നാണു ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫൈനൽ റിസർവ് ദിനത്തിലേക്കു മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.