റൊണാൾഡോയെ മറികടന്ന് മെസി ക്ലബ് രാജ
റൊണാൾഡോയെ മറികടന്ന് മെസി ക്ലബ് രാജ
Friday, February 3, 2023 2:47 AM IST
പാരീസ്: യൂറോപ്പിലെ അഞ്ച് മുൻനിര ക്ലബ്ബുകൾക്കായി ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡിൽ ചിരവൈരിയായ പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് അർജന്‍റീനയുടെ ലയണൽ മെസി. ഖത്തർ ലോകകപ്പ് നേട്ടത്തോടെ ഇനി കാൽപ്പന്ത് കളിയിൽനിന്ന് ഒന്നും നേടാൻ ബാക്കിയില്ലെന്ന് പ്രഖ്യാപിച്ച മെസി, യൂറോപ്പിലെ അഞ്ച് മുൻനിര ലീഗുകളിലായി ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡ് സ്വന്തമാക്കി. ഫ്രഞ്ച് ലീഗ് വണ്ണിൽ മോപൊളിയെയ്ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് മെസി (697 ഗോൾ), റൊണാൾഡോയെ (696 ഗോൾ) പിന്തള്ളിയത്.

അതേസമയം, ക്ലബ് കരിയറിൽ ആകെ ഗോൾ നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 701 ഗോളുമായി ഒന്നാം സ്ഥാനത്താണ്. 697 ഗോളുമായി മെസി രണ്ടാം സ്ഥാനത്തുണ്ട്. പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗിനുവേണ്ടി തന്‍റെ കരിയറിന്‍റെ ആദ്യസമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ അഞ്ച് ഗോളാണ് യൂറോപ്പിലെ അഞ്ച് മുൻനിര ലീഗിനു പുറത്തുള്ളത്.


ഇംഗ്ലണ്ട്, ജർമനി, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നിവയാണ് യൂറോപ്പിലെ അഞ്ച് മുൻനിര ലീഗ് രാജ്യങ്ങൾ. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിനായി കളിക്കുന്ന റൊണാൾഡോ, യൂറോപ്പിലെ മുൻനിര ലീഗ് ക്ലബ്ബുകളിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ മെസിയുടെ റിക്കാർഡിന് ഭീഷണിയുണ്ടാകില്ല.


പിഎസ്ജിക്കു ജയം

കൈലിയൻ എംബാപ്പെ പരിക്കേറ്റു പുറത്തായ ഫ്രഞ്ച് ലീഗ് വണ്‍ മത്സരത്തിൽ പിഎസ്ജി 3-1ന് മോപൊളിയെ തോൽപ്പിച്ചു. ഫാബിയാൻ റൂയിസ് (55’), ലയണൽ മെസി (72’), സെയ്റെ എംറി (90+2’) എന്നിവരാണ് പിഎസ്ജിക്കായി ഗോൾ നേടിയത്. 16 വയസും 330 ദിനവും പ്രായമുള്ള എംറി, ഫ്രഞ്ച് ലീഗ് വണ്‍ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡ് സ്വന്തമാക്കി.

21 മത്സരങ്ങളിൽനിന്ന് 51 പോയിന്‍റുമായി പിഎസ്ജിയാണ് ലീഗിന്‍റെ തലപ്പത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.