പിൻഗാമി!
പിൻഗാമി!
Thursday, December 8, 2022 12:44 AM IST
ദോഹ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിൻഗാമി ലുസൈൽ സ്റ്റേഡിയത്തിൽ അവതരിച്ചോ? പോർച്ചുഗൽ-സ്വിറ്റ്സർലൻഡ് ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ ലഭിച്ച ഉത്തരം അവതരിച്ചെന്നാണ്.

കാരണം, റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തി പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടൊ സാന്‍റോസ് കളത്തിലിറക്കിയ ഗോണ്‍സാലോ റാമോസ് ഹാട്രിക് നേടി വരവറിയിച്ച മത്സരമാണത്. റാമോസിന്‍റെ ഹാട്രിക് ബലത്തിൽ പോർച്ചുഗൽ ജയിച്ചുകയറിയത് 6-1 എന്ന വന്പൻ മാർജിനിൽ.

ലോകകപ്പ് ചരിത്രത്തിൽ പോർച്ചുഗൽ ഒരു നോക്കൗട്ട് മത്സരത്തിൽ ആറു ഗോൾ നേടുന്നത് ഇതാദ്യം. ഒപ്പം പോർച്ചുഗൽ ക്വാർട്ടറിൽ പ്രവേശിക്കുന്നതു മൂന്നാംതവണയും (1966, 2006, 2022).
ഇരുപത്തിയൊന്നുകാരനായ റാമോസ് ഫിഫ ലോകകപ്പിൽ സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങിയ ആദ്യമത്സരമായിരുന്നു സ്വിറ്റ്സർലൻഡിനെതിരേ നടന്നത്. 17, 51, 67 മിനിറ്റുകളിലായിരുന്നു റാമോസിന്‍റെ ഗോളുകൾ.

റൊണാൾഡോയുടെ അഭാവത്തിൽ ക്യാപ്റ്റന്‍റെ ആംബാൻഡ് അണിഞ്ഞ സെന്‍റർ ഡിഫൻഡർ പെപ്പെ (33’), വിംഗ്ബാക്ക് റഫായേൽ ഗ്വറെയ്റൊ (55’), ബ്രൂണോ ഫെർണാണ്ടസിനു പകരമായി 87-ാം മിനിറ്റിൽ കളത്തിലെത്തിയ റാഫേൽ ലിയാവോ (90+2’) എന്നിവരും ഗോൾ നേടി. മാനുവൽ അകാൻജിയുടെ (58’) വകയായിരുന്നു സ്വിറ്റ്സർലൻഡിന്‍റെ ആശ്വാസഗോൾ.


യൂസേബിയോയ്ക്ക് ഒപ്പം

2002ൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കുശേഷം സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങിയ ആദ്യ ലോകകപ്പ് മത്സരത്തിൽ ഹാട്രിക് നേടുന്ന കളിക്കാരനായി ഗോണ്‍സാലോ റാമോസ്. ഹാട്രിക് നേടിയതിനൊപ്പം റാമോസ് ഒരു ഗോളിന് അസിസ്റ്റും നടത്തി.

1994നുശേഷം ലോകകപ്പിൽ ഒരു മത്സരത്തിൽ നാലു ഗോളിൽ പങ്കാളിയാകുന്ന ആദ്യ താരമായി ഈ പോർച്ചുഗൽ സ്ട്രൈക്കർ. 1994ൽ കാമറൂണിനെതിരേ റഷ്യയുടെ ഒലെഗ് സാലെങ്കോ ആറു ഗോളിൽ പങ്കാളിയായിരുന്നു. സാലെങ്കോ പിന്നീട് റഷ്യക്കായി കളത്തിൽ ഇറങ്ങിയിട്ടില്ലെന്നതും ചരിത്രം.

പോർച്ചുഗൽ ഇതിഹാസം യൂസേബിയോയ്ക്കൊപ്പവും റാമോസ് എത്തി. ഒരു ലോകകപ്പ് മത്സരത്തിൽ നാലു ഗോൾ പങ്കാളിത്തമുള്ള ഏക പോർച്ചുഗൽ താരമായിരുന്നു യൂസേബിയോ. 1966 ലോകകപ്പിൽ നോർത്ത് കൊറിയയ്ക്കെതിരേ യൂസേബിയോ നാലു ഗോൾ നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.