ക്രൊയേഷ്യാാാ...
ക്രൊയേഷ്യാാാ...
Monday, November 28, 2022 1:27 AM IST
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യയുടെ തിരിച്ചുവരവ് ജയം. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം നാല് ഗോൾ തിരിച്ചടിച്ച് ക്രൊയേഷ്യ 4-1ന് കാനഡയെ തകർത്തു. ഈ ജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം തോൽവിയോടെ കാനഡ നോക്കൗട്ട് കാണാതെ പുറത്തും.

ചരിത്രഗോൾ

രണ്ടാം മിനിറ്റിൽ അൽഫോൻസോ ഡേവിസിന്‍റെ ഹെഡർ ഗോളിലൂടെ കാനഡ ക്രൊയേഷ്യയെ ഞെട്ടിച്ചു. ബുച്നന്‍റെ ക്രോസിൽനിന്നായിരുന്നു ഡേവിസിന്‍റെ ഹെഡർ ഗോൾ. ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ ആദ്യ ഗോൾ എന്ന റിക്കാർഡും ഡേവിസ് സ്വന്തമാക്കി.


ഒന്നിന് നാല്...

36-ാം മിനിറ്റിൽ ആന്ദ്രേഷ് ക്രമാറിക്കിലൂടെ ഗോൾ മടക്കി. 44-ാം മിനിറ്റിൽ മാർക്കൊ ലിവായയിലൂടെ ക്രൊയേഷ്യ ലീഡെടുത്തു. 70-ാം മിനിറ്റിൽ ക്രമാറിക്കിന്‍റെ രണ്ടാം ഗോൾ. ക്രൊയേഷ്യ 3-1ന് മുന്നിൽ. ക്രമാറിക്കിന്‍റെ രണ്ട് ഗോളിനും അസിസ്റ്റ് ചെയ്തത് ഇവാൻ പെരിസിച്ച് ആയിരുന്നു. 1966നുശേഷം ഒരു ലോകകപ്പ് മത്സരത്തിൽ രണ്ട് ഗോളിന് അസിസ്റ്റ് ചെയ്യുന്ന ഏറ്റവും പ്രായമുള്ള താരം (33 വയസും 298 ദിവസവും) എന്ന റിക്കാർഡും പെരിസിച്ച് സ്വന്തമാക്കി. ലോവ്റൊ മയർ (90+4') ക്രൊയേഷ്യയുടെ നാലാം ഗോൾ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.