തല്ലുമാല; മാഞ്ചസ്റ്റർ ഡെർബി ചരിത്രത്തിലെ ഏറ്റവും വലിയ ജയവുമായി സിറ്റി.
തല്ലുമാല; മാഞ്ചസ്റ്റർ ഡെർബി ചരിത്രത്തിലെ ഏറ്റവും വലിയ ജയവുമായി സിറ്റി.
Monday, October 3, 2022 2:13 AM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനെ തകർത്തു തരിപ്പണമാക്കി സിറ്റി. എത്തിഹാദ് സ്റ്റേഡിയത്തിൽ 6-3 നായിരുന്നു സിറ്റിയുടെ വിജയം. സിറ്റിക്കായി എർലിംഗ് ഹാലണ്ടും ഫിൽ ഫോഡനും ഹാട്രിക്ക് സ്വന്തമാക്കി. 8, 44, 72 മിനിറ്റുകളിലായിരുന്നു ഫോഡന്‍റെ ഹാട്രിക്. 34, 37, 64 മിനിറ്റുകളിൽ ഹാലണ്ട് ഗോളുകൾ നേടി. ഹോം മത്സരത്തിൽ ഹാലണ്ടിന്‍റെ തുടർച്ചയായ മൂന്നാം ഹാട്രിക്കാണിത്. നേരത്തേ, നോട്ടിംഗ്ഹാം ഫോറസ്റ്റ്, ക്രിസ്റ്റൽ പാലസ് എന്നീ ടീമുകൾക്കെതിരേയും ഹാലണ്ട് ഹാട്രിക് നേടിയിരുന്നു. ഈ സീസണിൽ സിറ്റിയിലെത്തിയ ഹാലണ്ട് 11 മത്സരങ്ങളിൽനിന്ന് 17 ഗോളുകൾ നേടി.

യുണൈറ്റഡിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായി ഇറങ്ങിയ മാർഷ്യാൽ ഇരട്ട ഗോളും (84’, 90+1’) ബ്രസീലിയൻ താരം ആന്‍റണി ഒരു ഗോളും നേടി. മാഞ്ചസ്റ്റർ സിറ്റി ലീഗിൽ 20 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തി. യുണൈറ്റഡ് 12 പോയിന്‍റുമായി ആറാമതാണ്. 21 പോയിന്‍റുള്ള ആഴ്സണലാണ് ഒന്നാമത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.