ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു തകർപ്പൻ ജയം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു തകർപ്പൻ ജയം
Thursday, September 22, 2022 10:53 PM IST
കാന്‍റർബറി: ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ ഉജ്വല സെഞ്ചുറിയുടെ (111 പന്തിൽ 143*) മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു തകർപ്പൻ ജയം.

88 റണ്‍സിനാണ് ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിനെ തകർത്തത്. തുടർച്ചയായ രണ്ടാം ജയത്തോടെ ഏകദിന പരന്പരയും (2-0) ഇന്ത്യ സ്വന്തമാക്കി. 15 വർഷത്തിനുശേഷമാണ് ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിൽ ഒരു പരന്പര വിജയം നേടുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 333 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇംഗ്ലണ്ട് 44.2 ഓവറിൽ 245 റണ്‍സിന് ഓൾഔട്ടായി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു തകർച്ചയെ നേരിട്ടെങ്കിലും പിന്നീട് ഹർമൻപ്രീത് ഏറെക്കുറെ ഒറ്റയ്ക്ക് ഇന്ത്യയെ ചുമലിലേറ്റുകയായിരുന്നു. 12-ാം ഓവറിൽ ക്രീസിലെത്തിയ ഹർമൻപ്രീത് 111 പന്തുകളിൽ 143 റണ്‍സ് അടിച്ചുകൂട്ടി പുറത്താകാതെ നിന്നു. 18 ഫോറിന്‍റെയും നാലു സിക്സിന്‍റെയും അകന്പടിയോടെയായിരുന്നു ഹർമന്‍റെ ഇന്നിംഗ്സ്. അവസാന മൂന്നോവറിൽ 62 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹർലീൻ ഡിയോൾ (58), സ്മൃതി മന്ഥാന (40) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു.


334 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ രേണുക സിംഗിന്‍റെ പേസ് ബൗളിംഗ് തകർത്തെറിഞ്ഞു. വിലപ്പെട്ട നാല് ഇംഗ്ലീഷ് വിക്കറ്റുകളാണു രേണുക പോക്കറ്റിലാക്കിയത്. 65 റണ്‍സെടുത്ത ഡാനി വ്യാറ്റാണ് ഇംഗ്ലീഷ് ടോപ് സ്കോറർ. പരന്പരയിലെ മൂന്നാം മത്സരം നാളെ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.