ഹാർദിക് പാണ്ഡ്യ
ഐപിഎല്ലിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ നിയമിച്ചപ്പോൾ നെറ്റി ചുളിച്ചവരുണ്ട്. എന്നാൽ, മുന്നിൽനിന്നു ടീമിനെ നയിച്ച് പാണ്ഡ്യ ചുട്ട മറുപടി നൽകിക്കഴിഞ്ഞു. 12 മത്സരങ്ങളിൽ 18 പോയിന്റുമായി ഒന്നാം സ്ഥാനത്തുനിൽക്കുന്ന ടൈറ്റൻസ്, ഈ സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യടീമാണ്.
മത്സരങ്ങൾ: 11, റണ്‍സ്: 344, ശരാശരി: 38.22, സ്ട്രൈക് റേറ്റ്: 131.80, വിക്കറ്റ്: 4, എക്കണോമി: 7.58
കെ.എൽ. രാഹുൽ
ഈ ഐപിഎൽ സീസണിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്നോ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായി കെ.എൽ. രാഹുൽ നായകനായും ക്യാപ്റ്റനായും മികച്ച പ്രകടനമാണു തുടരുന്നത്. രണ്ടു സെഞ്ചുറിയും അത്രതന്നെ അർധസെഞ്ചുറിയുമായി താരം നിലവിലെ റണ്‍വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതാണ്. നിലവിൽ രണ്ടാം സ്ഥാനത്തായ ലക്നോവിനു പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരു ജയം മതിയാകും.
മത്സരങ്ങൾ: 12, റണ്‍സ്: 459, ശരാശരി: 45.90, സ്ട്രൈക് റേറ്റ്: 140.36, അർധ സെഞ്ചുറി: 2,
സെഞ്ചുറി: 2, ഫോർ: 39 സിക്സ്: 20
സഞ്ജു സാംസണ്
ബാറ്റിംഗിലും ബൗളിംഗിലും മികച്ച നിരയുള്ള ടീം. സ്ഫോടനാത്മക തുടക്കം ലഭിച്ചിട്ടും ഇത്തവണ രാജസ്ഥാൻ റോയൽസിന്റെ സാധ്യതകൾ ഒട്ടും ഉറപ്പില്ല. നായകൻ സഞ്ജു സാംസണാണു ടീമിന്റെ നായകൻ. സ്ഫോടനാത്മകമായ ബാറ്റിംഗ് നായകനിൽനിന്നു പുറത്തുവരുന്നില്ലെങ്കിലും മികച്ച ക്യാപ്റ്റൻസിയിലൂടെയും വിക്കറ്റിനു പിന്നിലുള്ള പ്രകടനത്തിലൂടെയും സഞ്ജു ഏറെക്കുറെ ഇതു മറികടന്നിട്ടുണ്ട്.
മത്സരങ്ങൾ: 12, റണ്‍സ്: 327, ശരാശരി: 29.73, സ്ട്രൈക് റേറ്റ്: 155.71, അർധസെഞ്ചുറി: 2, ഫോർ: 27 സിക്സ്: 21
ഋഷഭ് പന്ത്
ഈ സീസണിൽ ക്യാപ്റ്റനും ടീമും ശരാശരിയിൽ താഴെ മാത്രം നടത്തിയ ടീമുകളിലൊന്നാണ് ഡൽഹി ക്യാപ്പിറ്റൽസ്. ടീം ക്യാപ്റ്റൻ ഋഷഭ് പന്തിൽനിന്നു ചില ഒറ്റപ്പെട്ട പ്രകടനങ്ങൾ ഒഴിച്ചുനിർത്തിയാൽ മികവിനൊത്ത പ്രകടനങ്ങൾ കുറവായിരുന്നു. ഒരു അർധസെഞ്ചുറിപോലും നേടാനായിട്ടില്ല.
മത്സരങ്ങൾ: 12 റണ്‍സ്: 294, ശരാശരി: 32.67 സ്ട്രൈക് റേറ്റ്: 156.38 ഫോർ: 31 സിക്സ്: 14
കെയ്ൻ വില്യംസണ്
കെയ്ൻ വില്യംസണു മോശം സീസണാണിത്. ആദ്യ രണ്ടു മത്സരവും തോറ്റ സണ്‍റൈസേഴ്സിനെ തുർച്ചയായ അഞ്ചു വിജയങ്ങളിലെത്തിക്കാൻ വില്യംസണായി. എന്നാൽ വീണ്ടും നാലു മത്സരങ്ങളുടെ തുടർതോൽവികൾ ടീമിന്റെ പ്ലേ ഓഫ് സാധ്യതയെ ബാധിച്ചു.
മത്സരങ്ങൾ: 11, റണ്‍സ്: 199 ശരാശരി: 19.90 സ്ട്രൈക് റേറ്റ്: 96.13 അർധസെഞ്ചുറി: 1 ഫോർ: 14 സിക്സ്: 8
ഫാഫ് ഡു പ്ലസിസ്
ക്യാപ്റ്റൻസിയുടെ ഭാരം ഡു പ്ലസിസിന്റെ ബാറ്റിംഗിനെ ബാധിച്ചിട്ടില്ല. എന്നാൽ ഇതുതവരെ പ്ലേഓഫ് ഉറപ്പിക്കാനായിട്ടില്ല. റണ്‍സ് നേടിയവരുടെ പട്ടികയിൽ നാലാമതാണ് ഈ മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ.
മത്സരങ്ങൾ: 12, റണ്‍സ്: 89 ശരാശരി: 35.56 സ്ട്രൈക് റേറ്റ്: 132.36, അർധസെഞ്ചുറി: മൂന്ന്, ഫോർ: 39, സിക്സ്: 13
ശ്രേയസ് അയ്യർ
സീസണിലെ ഏറ്റവും സ്ഥിരതയില്ലാത്ത ഒരു ടീമിന്റെ ക്യാപ്റ്റനാണ് അയ്യരെന്നു വേണമെങ്കിൽ പറയാം. പ്ലേ സാധ്യതകൾ ഉറപ്പാക്കാൻ ടീമിനിതുവരെയായിട്ടില്ല, പുറത്താകാനാണു സാധ്യതയേറെ.
മത്സരങ്ങൾ:12, റണ്‍സ്: 336, ശരാശരി: 30.55, സ്ട്രൈക് റേറ്റ്: 129.23 അർധ സെഞ്ചുറി: 2, ഫോർ: 35 സിക്സ്: 8
മായങ്ക് അഗർവാൾ
നായകൻ മായങ്ക് അഗർവാളിന്റെ ഫോമാണ് ടീമിന്റെ പ്രധാന പ്രതിസന്ധി. ഒരു അർധസെഞ്ചുറി മാത്രമാണു പഞ്ചാബ് നായകന് ഈ സീസണിൽ നേടാനായത്.
മത്സരങ്ങൾ: 10, റണ്‍സ്: 176, ശരാശരി: 19.56, സ്ട്രൈക് റേറ്റ്: 127.53, അർധ സെഞ്ചുറി: 1 ഫോർ: 20, സിക്സ്: 6
എം.എസ്. ധോണി
ലീഗ് മത്സരങ്ങൾ പൂർത്തിയാകും മുന്‍പേ രണ്ടു ക്യാപ്റ്റന്മാരെ ലഭിച്ച ടീമാണുചെന്നൈ സൂപ്പർ കിംഗ്സ്. ടൂർണമെന്റ് തുടങ്ങും മുന്‍പേ ടീമിന്റെ നായകനായി നിയമിതനായ രവീന്ദ്ര ജഡേജ ആ സ്ഥാനമൊഴിഞ്ഞ് മുൻ എം.എസ്. ധോണിക്കു നായകസ്ഥാനം തിരിച്ചുനൽകി. ധോണി നായകനായെത്തിയതോടെ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടു.
മത്സരങ്ങൾ: 12 റണ്‍സ്: 199, ശരാശരി: 39.80 സ്ട്രൈക് റേറ്റ്: 132.66 അർധ സെഞ്ചുറി: 1 ഫോർ: 20,
സിക്സ്: 9
രോഹിത് ശർമ
ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ മറക്കാൻ ആഗ്രഹിക്കുന്ന ഒരു സീസണാണിത്. ഈ സീസണിൽ പ്ലേ ഓഫ് പോരാട്ടത്തിൽനിന്ന് ഏറ്റവുമാദ്യം പുറത്തായത് മുംബൈ ഇന്ത്യൻസാണ്. രോഹിതിനു കീഴിൽ തുടർച്ചയായ എട്ടു തോൽവി നേരിട്ട ടീം, നിരുത്തരവാദപരമായ പ്രകടനങ്ങളുടെ പേരിൽ ഏറെ വിമർശങ്ങൾ കേട്ടു.
മത്സരങ്ങൾ: 12, റണ്‍സ്: 218, ശരാശരി: 18.17, സ്ട്രൈക് റേറ്റ്: 125, ഫോർ: 26, സിക്സ്: 9
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.