മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ സൂപ്പർ താരങ്ങളായ സ്പെയിനിന്റെ റാഫേൽ നദാൽ, ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, ഓസ്ട്രേലിയയുടെ ആഷ് ബാർട്ടി, ജപ്പാന്റെ നവോമി ഒസാക്ക തുടങ്ങിയ മുൻനിര താരങ്ങൾ രണ്ടാം റൗണ്ടിൽ. അതേസമയം, 2022 സീസണിലെ ആദ്യ ഗ്രാൻസ്ലാമിന്റെ ഉദ്ഘാടന ദിനത്തിൽ വന്പൻ അട്ടിമറികളും അരങ്ങേറി.
പുരുഷ സിംഗിൽസിൽ 12-ാം സീഡായ ബ്രിട്ടന്റെ കാമറൂണ്‍ നോറിനെ സീഡ് ചെയ്യപ്പെടാത്ത അമേരിക്കയുടെ സെബാസ്റ്റ്യൻ കോർഡ 6-3, 6-0, 6-4ന് അട്ടിമറിച്ചു. വനിതാ സിംഗിൾസിൽ രണ്ട് അട്ടിമറികൾ അരങ്ങേറി.
11-ാം സീഡായ അമേരിക്കയുടെ സോഫിയെ കെനിനെ അമേരിക്കയുടെതന്നെ മാഡിസണ്‍ കീസ് ഞെട്ടിച്ചു. സ്കോർ: 7-6 (7-2), 7-5. അമേരിക്കയുടെ 18-ാം സീഡായ കൊക്കൊ ഗഫിനെ 6-4, 6-2ന് ചൈനയുടെ 106-ാം റാങ്കുകാരിയായ വാങ് ഖ്വിയാങ് അട്ടിമറിച്ചു. 38 അണ്‍ഫോഴ്സഡ് എററാണ് ഗഫ് മത്സരത്തിൽ വരുത്തിയത്.
സൂപ്പർ റാഫ
2021 സീസണിൽ ഫ്രഞ്ച് ഓപ്പണ്‍ സെമിയിൽ പരാജയപ്പെട്ടശേഷം ഗ്രാൻസ്ലാം കോർട്ടിലേക്ക് ആദ്യമായി മടങ്ങിയെത്തിയ സ്പെയിനിന്റെ റാഫേൽ നദാൽ അനായാസ ജയത്തോടെ രണ്ടാം റൗണ്ടിൽ കടന്നു. അമേരിക്കയുടെ മാർക്കസ് ജിറോണിനെ 6-1, 6-4, 6-2ന് റാഫ കീഴടക്കി. ബിഗ് ത്രീയിലെ റോജർ ഫെഡററും നൊവാക്ക് ജോക്കോവിച്ചും ഇല്ലാത്തതോടെ ഓസ്ട്രേലിയൻ ഓപ്പണിലെ ഏക സൂപ്പർ സാന്നിധ്യമാണ് നദാൽ. 21-ാം ഗ്രാൻസ്ലാം എന്ന ചരിത്രനേട്ട സ്വപ്നവുമായാണ് നദാൽ മെൽബണിൽ എത്തിയിരിക്കുന്നത്.
മൂന്നാം സീഡായ ജർമനിയുടെ സ്വരേവ് ജർമനിയുടെതന്നെ ഡാനിയേൽ അൽറ്റ്മെയ്റിന്റെ വെല്ലുവിളി 7-6 (7-3), 6-1, 7-6 (7-1)ന് മറികടന്നു. ഫ്രാൻസിന്റെ മോൻഫിൽസ്, ഇറ്റലിയുടെ ബെറെറ്റിനി, കാനഡയുടെ ഷാപൊവലോവ് തുടങ്ങിയവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പറായ ഓസ്ട്രേലിയയുടെ ആഷ് ബാർട്ടി 6-0, 6-1ന് യുക്രെയ്നിന്റെ ലെസിയ സുറെങ്കൊയെ കീഴടക്കി. നിലവിലെ ചാന്പ്യനായ ഒസാക്ക 6-3, 6-3ന് കൊളംബിയയുടെ കാമില ഒസോറിയൊയെയാണ് മറികടന്നത്.
യുക്രെയ്നിന്റെ എലിന സ്വിറ്റോളിന, ബെലാറുസിന്റെ വിക്ടോറിയ അസാരെങ്ക, ചെക് താരം ബർബോറ ക്രെജിക്കോവ, സ്പെയിനിന്റെ പൗല ബഡോസ തുടങ്ങിയവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.