ഹോപ്ടൗണ്‍; ഇന്ത്യക്ക് 13 റണ്‍സ് ലീഡ്
ഹോപ്ടൗണ്‍; ഇന്ത്യക്ക് 13 റണ്‍സ് ലീഡ്
Thursday, January 13, 2022 1:39 AM IST
കേപ്ടൗണ്‍: കേപ്ടൗണ്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യക്ക് 13 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യ ഉയർത്തിയ 223 റണ്‍സ് പിന്തുടർന്ന ആതിഥേയർ 210 റണ്‍സിന് എല്ലാവരും പുറത്തായി. 42 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസർ ജസ്പ്രീത് ബുംറയുടെ പ്രകടനമാണു സന്ദർശകർക്കു നേരിയ ലീഡ് സമ്മാനിച്ചത്. കീഗൻ പിറ്റേഴ്സണ്‍ (166 പന്തിൽ 72) ആണു ടോപ് സ്കോറർ.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിക്കുന്പോൾ 57/2 എന്ന നിലയിലാണ്. ഓപ്പണർമാരായ കെ.എൽ. രാഹുൽ (10), മായങ്ക് അഗർവാൾ (7) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്. ചേതേശ്വർ പുജാര (9), വിരാട് കോഹ്‌ലി (14) എന്നിവരാണു ക്രീസിൽ. എട്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 70 റണ്‍സ് ലീഡായി.

ടെസ്റ്റിന്‍റെ രണ്ടാംദിനം 17/1 എന്ന സ്കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച പ്രോട്ടീസിന് അതേ സ്കോറിൽ എയ്ഡൻ മാർക്രത്തെ (8) നഷ്ടപ്പെട്ടു. ബുംറയ്ക്കായിരുന്നു വിക്കറ്റ്. സ്കോർ 45ൽ ഉമേഷ് യാദവിനിരയായി കേശവ് മഹാരാജും (25) മടങ്ങി. തകർച്ച മുന്നിൽക്കണ്ട പീറ്റേഴ്സണ്‍ റാസീ വാൻ ഡർ ദസൻ (21), തെംബ ബാവുമ (28) എന്നിവരെ കൂട്ടുപിടിച്ച് ഇന്നിംഗ്സ് കരുപ്പിടിപ്പിക്കാൻ ശ്രമിച്ചു. നാലാം വിക്കറ്റിൽ ഒത്തു ചേർന്ന പീറ്റേഴ്സൻ- ദസൻ സഖ്യം 67 റണ്‍സ് ചേർത്താണു വേർപിരിഞ്ഞത്.

പിന്നാലെ ഒരേ ഓവറിൽ ബാവുമയെയും വിക്കറ്റ് കീപ്പർ കൈൽ വെരെയ്നെയെയും (0) മുഹമ്മദ് ഷമി പുറത്താക്കി. പീറ്റേഴ്സണെ പുറത്താക്കി ബുംറ ദക്ഷിണാഫ്രിക്കയുടെ ലീഡ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിപ്പിച്ചു.


റബാദയെ (15) ഷാർദുൽ ഠാക്കൂറാണു പുറത്താക്കിയത്. ലുംഗി എൻഗിഡിയെ (3) പുറത്താക്കി ബുംറ വിക്കറ്റ് നേട്ടം അഞ്ചാക്കി. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

സെഞ്ചൂറിയന്‍ കോഹ്‌ലി!

ടെസ്റ്റ് ക്രിക്കറ്റിൽ 100 ക്യാച്ച് നേട്ടം കൈവരിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം, മുഹമ്മദ് ഷാമിയുടെ പന്തിൽ തെംബ ബാവുമയെ പുറത്താക്കിയാണ് ഇന്ത്യൻ നായകൻ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന വിക്കറ്റ് കീപ്പറല്ലാത്ത ആറാം ഇന്ത്യൻ കളിക്കാരനാണു കോഹ്‌ലി. 99 ക്യാച്ചുമായി അജിങ്ക്യ രഹാനെ കോഹ്‌ലിക്കു തൊട്ടുപിറകിലുണ്ട്.

കൈവിട്ട ക്യാച്ചിനു പിഴ!

കൈവിട്ട ക്യാച്ചിന് അഞ്ചു റണ്‍സ് പിഴ! ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ ബാറ്റു ചെയ്യുന്നതിനിടെ ഷാർദുൾ ഠാക്കൂർ എറിഞ്ഞ പന്തിൽ തെംബ ബാവുമ നൽകിയ ക്യാച്ച് ചേതേശ്വർ പൂജാര കൈവിട്ടതിനാണ് ഇന്ത്യക്കു വലിയ പിഴ നൽകേണ്ടിവന്നത്. സ്ളിപ്പിൽ പുജാരയുടെ കൈയിൽനിന്നു വഴുതിയ പന്ത് നിലത്തു വച്ചിരുന്ന ഹെൽമറ്റിൽ ഇടിച്ചതിനെത്തുടർന്നാണ് ഇന്ത്യക്ക് അഞ്ചു റണ്‍സ് അധികം നഷ്ടപ്പെട്ടത്. 138/4 എന്ന നിലയിലായിരുന്നു ഈ ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.