എല്ലാം മഴയെ ആശ്രയിച്ച്
എല്ലാം മഴയെ ആശ്രയിച്ച്
Friday, December 3, 2021 12:01 AM IST
മുംബൈ: ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നു മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കും. രണ്ടു മത്സരങ്ങളുടെ പരന്പരയിലെ ആദ്യത്തേതു സമനിലയായിരുന്നു. പരന്പര നേടാൻ ഒരുങ്ങുന്ന ഇന്ത്യ ടീമിനെ പല കാര്യങ്ങളാണു കുഴപ്പിക്കുന്നത്.

വിശ്രമത്തിനുശേഷം നായകൻ വിരാട് കോഹ് ലി തിരിച്ചെത്തുന്നതോടെ മധ്യനിരയിൽനിന്ന് ആരെ തഴയുമെന്ന കാര്യം ഇന്ത്യക്കു തലവേദനയാക്കുന്നു. രസംകൊല്ലിയായി മഴയെത്തി യേക്കുമോയെന്ന ആശങ്കയുമുണ്ട്. മഴയെത്തു ടർന്ന് വാങ്കഡെയിലെ പിച്ചിൽനിന്നു ലഭിക്കുന്ന ഈർപ്പം പേസർമാക്ക് അനുകൂലമാകാനുള്ള സാധ്യതയുമുണ്ട്. പുല്ല് വെട്ടിയൊരുക്കിയ പിച്ച് ഇന്ത്യൻ സ്പിന്നർമാർക്ക് ആദ്യ ദിവസങ്ങളിൽ ഗുണം ചെയ്തേക്കും.

കോഹ്‌ലി വരുന്നതോടെ ആരെ തള്ളുമെന്ന കാര്യം വളരെ പ്രശ്നം സൃഷ്ടിക്കുകയാണ്. കാണ്‍പുരിലെ അരങ്ങേറ്റ മത്സരത്തിൽത്തന്നെ കടുത്ത സമ്മർദത്തിൽ കളിച്ച് 105, 65 റണ്‍സ് നേടിയ ശ്രേയസ് അയ്യർ സ്ഥാനം നിലനിർത്തുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ഈ വർഷം മോശം ഫോമിൽ തുടരുന്ന അജിങ്ക്യ രഹാനെയെ പുറത്തിരുത്തേണ്ടിവരുമായിരിക്കാം. കഴിഞ്ഞ മത്സരത്തിൽ നായകനായിരുന്ന രഹാനെയെ സ്വന്തം ഹോം ഗ്രൗണ്ടിൽ കളിപ്പിക്കാതിരിക്കുന്ന കാര്യവും തലവേദനയാണ്.


മികച്ച തുടക്കമിടുന്നുണ്ടെങ്കിലും വലിയ സ്കോർ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ചേതേശ്വർ പൂജാരയുടെ കാര്യത്തിലും ഉറപ്പില്ല. കോഹ് ലിയുടെ ഫോമിലും ആശങ്കയുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ടെസ്റ്റിൽ നായകനു സെഞ്ചുറി നേടാനായിട്ടില്ല.

ഓപ്പണർ മായങ്ക് അഗർവാളിനെ പുറത്തിരുന്ന ശുഭ്മാൻ ഗില്ലിനൊപ്പം കോഹ് ലി ഓപ്പണ്‍ ചെയ്യാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ആദ്യ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർമാർ മികച്ച പ്രകടനം നടത്തി. എന്നാൽ പേസ് നിരയിലെ ഇഷാന്ത് ശർമയെ പുറത്തിരുത്തി പകരം മുഹമ്മദ് സിറാജ് കളിക്കാനുള്ള സാധ്യതയുണ്ട്.

കെയ്ൻ വില്യംസണ്‍ നയിക്കുന്ന ന്യൂസിലൻഡ് ടീമും മാറ്റങ്ങൾ കൊണ്ടുവന്നേക്കും. പേസ്-സ്പിൻ കണക്കു ശരിയാക്കുന്നതിനായി നീൽ വാ‌ഗ്‌നറെ കൊണ്ടുവന്നേക്കും. ഇങ്ങനെ തീരുമാനിച്ചാൽ വിൽ സോമർവിൽ പുറത്തിരിക്കും. ആദ്യ മത്സരത്തിൽ വാഗ്‌നർ ഉണ്ടായിരുന്നെങ്കിൽ രണ്ടാം ഇന്നിംഗ്സിൽ കാര്യങ്ങൾ ഒരുപക്ഷേ കിവീസിന് അനുകൂലമായേനെയെന്നു വിലയിരുത്തലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.