തമിഴ് ജയത്തിൽ സൂപ്പർ സ്റ്റാർ ഷാരുഖ്
തമിഴ് ജയത്തിൽ സൂപ്പർ സ്റ്റാർ ഷാരുഖ്
Monday, November 22, 2021 11:45 PM IST
ന്യൂഡൽഹി: അവസാന പന്ത് സിക്സർ പറത്തി ഷാരുഖ് ഖാൻ തമിഴ്നാടിനു സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-20 ക്രിക്കറ്റ് കിരീടം സമ്മാനിച്ചു. ഒരു പന്ത് മാത്രമുള്ളപ്പോൾ തമിഴ്നാടിനു ജയിക്കാൻ അഞ്ചു റണ്‍സാണു വേണ്ടിയിരുന്നത്. തുടർച്ചയായ രണ്ടാം തവണയാണു തമിഴ്നാട് സയ്യിദ് മുഷ്താഖ് അലി കിരീടത്തിൽ മുത്തമിടുന്നത്.

കർണാടകയെ നാലു വിക്കറ്റിന് തകർത്തായിരുന്നു തമിഴ്നാട് കിരീടം സ്വന്തമാക്കിയത്. കർണാടക ഉയർത്തിയ 152 റണ്‍സ് വിജയലക്ഷ്യം ഷാരൂഖ് ഖാന്‍റെ മികവിൽ അവസാന പന്തിൽ തമിഴ്നാട് മറികടക്കുകയായിരുന്നു.


തമിഴ്നാടിന് ജയിക്കാൻ 22 പന്തിൽനിന്ന് 57 റണ്‍സ് വേണമെന്ന ഘട്ടത്തിൽ ക്രീസിലെത്തിയ ഷാരൂഖ് 15 പന്തിൽനിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 33 റണ്‍സുമായി പുറത്താകാതെ നിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.